2012, നവംബർ 16, വെള്ളിയാഴ്‌ച

കാലില്‍ കിലുങ്ങുന്ന പൊന്നിന്‍ ചിലങ്കയായി ആ പാദാരവിന്ദത്തില്‍ കിലുങ്ങട്ടെ ഞാന്‍.....

                                       മാ

                        ണ്ാ നിന്‍ മുടി കുടന്തില്‍ ാനൊരു 
                         ില്‍പ്പി ുണ്ായിരുന്ോട്
                         കണ്ന്െ നെറ്റിയില്‍ ഗോപിലമായി
                         ചാലിച് ന്മാകട്ടാന്‍......
                         പഞ്ചിരി ുംര്‍വര്‍ണ്ന്ുണ്ില്‍ 
                         ചേര്‍ന്ോട്ടന്‍ പൊന്ക്കായി
                         കണ്ു പ്രിയമാം സ്സമാലായി
                         തിരമാില്‍ േര്‍ന്ു കിടന്ോട്ടാന്‍......
                         കാര്‍മുകില്‍ വര്‍ണ്ു െണ്ി
                         ഉണ്ികൈകെന്ും ിറഞ്ുനില്‍ക്കാം
                         കാലില്‍ കിങ്ങുന്ൊന്ിന്‍ ിലങ്കായി
                         ആ ാദാരിന്ത്ില്‍ കിലങ്ട്ടാന്‍.....

2012, നവംബർ 15, വ്യാഴാഴ്‌ച

ശരണം വിളിയാല്‍.ശത്രുസംഹാരവും അഗ്നിപോല്‍ ജ്വലിക്കും അറീവുംനേടി അഹന്ത അകറ്റി ഭക്തിയും തേടി ശാന്തിയായി സ്വാമി എന്‍ മനസ്സെന്നും....


                            സ്വമിശ

                                   സ്വമിശം ശ
                                   ശം അയ്യപ്പ 
                                   സ്വമിയല്ൊര
                                   ശമില് അയ്യപ്പാ.....

                                   സ്വമിശം നാവില്‍
                                   ഉദിക്കമ്പള്‍ പബ്രഹ്മത്ാല്‍  
                                   തീളങ്ുന്്മ
                                   ഭക്െന്‍ മസ്സിലും മത്ും....
  
                                   ശം വിളികള്‍ാവിലുമ്പോള്‍ 
                                   ആത്മക്ത്കം നേടുന്ാന്‍ 
                                   ജീവത്മാവിലും പമാത്മാവിലും
                                   സ്വമി ശം സായൂജ്യമല്േ.....  

                                   ശം വിളില്‍.ത്രുസംഹാരവും
                                   അഗ്നിപല്‍ ജ്വിക്കും അറീവുംനേടി
                                   അഹന്ത അകറ്റി ക്ിയും േടി
                                   ശന്തിയി സ്വമി എന്‍ മസ്സെന്ും....

2012, നവംബർ 13, ചൊവ്വാഴ്ച

കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും ഉണര്‍ന്നില്ലേ പൂനിലാവേ മൊട്ടിട്ടു നില്‍ക്കുമീ പ്രണയിനിക്കു മുത്ത മേകാന്‍...

     ആമ്പല്‍പൂവ്


കുളിര്‍ മഴ പെയ്തു തോര്‍ന്നിട്ടും
ഉണര്‍ന്നില്ലേ പൂനിലാവേ
മൊട്ടിട്ടു നില്‍ക്കുമീ
പ്രണയിനിക്കു മുത്ത മേകാന്‍....!

ഇനിയുമീരാവില്‍ വരും
മഴപ്പെണ്ണിന്റെ തുള്ളികളെന്നെ
നനയിച്ചു കുളിരേകുമ്പോള്‍
പുണരുവാന്‍ പോരുക പൂനിലാവേ....!

രാവേറെ ഇരുട്ടുമ്പോള്‍
രാക്കിളികള്‍ പാടുംമ്പോള്‍
കൂരിരുട്ടില്‍ കുളിരുമായി
കാത്തു നില്‍പ്പു നിന്നെ ഞാന്‍...!

കാര്‍മേഘപ്പുതപ്പിനുള്ളില്‍
ഒളിച്ചിരിക്കും പൂനിലാവേ
മടിച്ചിരിക്കാതടുത്തു വന്നന്നെ
പുണര്‍ന്നു നിന്‍ പ്രഭ ചൊരിയുമോ...!

മഴ നനഞ്ഞു തുടുത്തു നില്‍ക്കുമീ
ആമ്പല്‍മൊട്ടിനെ ചുംബിച്ചു വിടര്‍ത്തുവാന്‍
വരിക പൂനിലാവേ ഈ രാവില്‍
കുളിരോളങ്ങളെ തഴുകി നിന്‍ പുഞ്ചിരിയുമായി....!

2012, നവംബർ 12, തിങ്കളാഴ്‌ച

അസത്യത്തില്‍ നിന്നും സത്യത്തിലേക്കും അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

                                                     ഓം അസതോ മാ സദ്ഗമയ
                                                     തമസോ മാ ജ്യോതിര്‍ഗമയ
                                                     മൃത്യോര്‍മാ അമൃതം ഗമയ
                                                     ഓം ശാന്തി: ശാന്തി: ശന്തി:

 നിറ ദീപങ്ങളുടെ ഉത്സവമായിട്ടാണു ദീപാവലി ആഘോഷിക്കുന്നതു.അഞ്ജാനമാകുന്ന അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുകയാണു ദീപാവലി എന്ന ആഘോഷത്തിന്റെ സങ്കല്‍പ്പം.

 ഒട്ടേറെ ഐതീഹ്യങ്ങള്‍ ദീപാവലിക്കു പിന്നില്‍ തെളിയുന്നു. സീതാദേവിയുമായി ശ്രീരാമ ലക്ഷ്മണന്മാര്‍പതിനാലു വര്‍ഷത്തെ വനവാസവേളയില്‍, മാരീചനായി വേഷം കെട്ടിവന്നു സീതാദേവിയെ തട്ടിക്കൊണ്ടു പോയ ലങ്കാധിപതിയായ രാവണനെ തേടിപ്പിടിച്ചു വധിച്ചു മോചിതയായ സീതാദേവിയേയും കൊണ്ടു തിരികെയെത്തുന്ന്ന്ന ര  രാമലകഷ്മണന്മാരെ അയോധ്യയിലെ ജനങ്ങള്‍ നിറദീപമൊരുക്കി വരവേല്‍പ്പു നല്‍കുന്ന സങ്കല്‍പ്പമായി ദീപാവലി ആഘോഷിക്കുന്നു.

 ശ്രീകൃഷ്ണന്റെ നരകാസുരവധത്തിന്റെ സ്മരണയായും ദീപാവലി ചില ദേശങ്ങളില്‍ ആഘോഷിക്കുന്നു.അസുരശക്തികളെ നിഗ്രഹിച്ചു ജനങ്ങള്‍ക്കു ശാന്തിയും സമാധാനവും നല്‍കുകയാണു ആഘോഷത്തിന്റെ അടിസ്ഥാനം. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണു ദീപവലി ആഘോഷങ്ങള്‍.

 ദീപാലങ്കാരമായ ഈ ദിനത്തില്‍ എല്ലാ മനുഷ്യമനസ്സില്‍ നിന്നും അസുരചിന്തകള്‍ വെടിഞ്ഞു  ഐശ്വര്യത്തിന്റെയും നന്മയുടേയും സമാധാനത്തിന്റെയും നല്ല നാളുകള്‍ വരട്ടേയന്നു ആശംസിക്കുന്നു.....

 അസത്യത്തില്‍ നിന്നും സത്യത്തിലേക്കും  അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കും മൃത്യുവിന്റെ ഭയത്തില്‍ നിന്നും അനശ്വരതയുടെ അറിവിലേക്കും നയിക്കട്ടെ..........എങ്ങും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ......

2012, നവംബർ 8, വ്യാഴാഴ്‌ച

അമ്മക്കു നീ പൊന്നു കണ്മണിയല്ലേ അഛന്റെ ഓമന തേന്‍ കനിയല്ലേ

ാരാട്ട്

രാരിരം രാരിരം രാരി രാരോ
രാരാരി രാരാരി രാരി രാരോ    
കണ്ണേ ഉറങ്ങെന്റെ പൊന്നെ ഉറങ്ങു
കണ്ണും പൂട്ടി ഉറങ്ങെന്റെ പൊന്‍മുത്തേ.....

അമ്മക്കു നീ പൊന്നു കണ്മണിയല്ലേ
അഛന്റെ ഓമന തേന്‍ കനിയല്ലേ
അമ്മുഞ്ഞപ്പാലൂറി പുഞ്ചിരി തൂകികൊണ്ട
അമ്മമടിത്തട്ടില്‍ ചാഞ്ഞുറങ്ങോമനേ.....

താരാട്ടു പാടുവാന്‍ അമ്മയുണ്ടെന്‍ കുഞ്ഞേ
താളം പിടിക്കുവാന്‍ അഛനുമുണ്ടല്ലോ
താരകകുഞ്ഞുങ്ങള്‍ പുഞ്ചിരിതൂകുമ്പോള്‍
താമര പൂമുത്തേ നീ ഉറങ്ങു.....

അമ്പിളിമാമനെ കൊണ്ടുതരും അഛന്‍
പുഞ്ചിരി തൂവുന്ന പാല്‍നിലാവില്‍
പഞ്ചാരയുമ്മ പകുത്തുതരാം അമ്മ
കൊഞ്ചി തുടിക്കുന്ന പിഞ്ചു ചുണ്ടില്‍.... 

പൂമരകൊമ്പത്തൊരു ഊഞ്ഞാലു കെട്ടി
ചാഞ്ചക്കം ആടിക്കാം പൈങ്കിളിയെ
പൂങ്കുയില്‍ പെണ്ണുണ്ടു കൂട്ടിനിരിക്കുവാന്‍
പൂങ്കുരുന്നോമനേ നീ ഉറങ്ങു......

രാരിരം രാരിരം രാരി രാരോ
രാരാരി രാരാരി രാരി രാരോ......       

2012, നവംബർ 6, ചൊവ്വാഴ്ച

നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍

പ്രി
പൂമണം പരത്തി നാണിച്ചു നാണിച്ചു
പൂമുഖപ്പടിയില്‍ നിന്നവളെ
നിന്നെയണിയിച്ചു സ്വന്തമാക്കാനൊരു
പൊന്നിന്റെ താലി തീര്‍ത്തു വെച്ചു

ഞാനതു മഞ്ഞച്ചരടില്‍ കോര്‍ത്തു വെച്ചു....

മംഗല്യ നാളു കിനാവു കണ്ടെന്റെ
മനസ്സില്‍ മണിയറ ഒരുക്കിവെച്ചു
അതില്‍ നിന്റെ പ്രണയത്തിന്‍
സുഗന്ധം ഞാനറിഞ്ഞു
സ്വപ്നദേവതയായി നീ നിറഞ്ഞു.....

എന്റെ മനസ്സിലെ കല്ലുവിളക്കില്‍
പണ്ടു നീ തെളിയിച്ച സ്നേഹദീപം
എന്നും തെളിയുന്നു നിറ ശോഭയായി
വറ്റാത്ത സ്നേഹത്തിന്‍ പ്രണയമായി
ഒരിക്കലും അണയാത്ത നിറദീപമായി....

കുഞ്ഞു പ്രായത്തില്‍ കളിക്കൂട്ടുകാരായി
മണ്ണപ്പം ചുട്ടു കളിച്ചതല്ലേ നമ്മള്‍
വാഴകൂമ്പിന്റെ തേന്‍തുള്ളി തേച്ചു
ചുണ്ടിന്റെ മധുരം നുകര്‍ന്നതല്ലേ നമ്മള്‍
ചുണ്ടത്തു തേന്‍തുള്ളി നല്‍കിയില്ലേ....

വാടാമുല്ല പൂക്കളിറുത്തെന്റെ
കാതില്‍ കടുക്കനണിയിച്ചില്ലേ നീ
പൂമരച്ചോട്ടില്‍ ചേര്‍ന്നിരുന്നെന്റെ
കാതില്‍ കിന്നാരം പറഞ്ഞതല്ലേ നീ
നാണത്തില്‍ മുഖം തിരിച്ചിരുന്നതല്ലേ നീ....

മണിവീണപോലെ മടിയില്‍ നീയിരുന്നപ്പോള്‍
താളത്തില്‍ ചുരുള്‍മുടി തഴുകിയില്ലേ ഞാന്‍
ഈണത്തില്‍ രാഗം മൂളി നിയെന്റെ
മാറോടു ചേര്‍ന്നതും ഒര്‍മ്മയില്ലേ
നമ്മുടെ പ്രണയസുഗന്ധവുമറിഞ്ഞതല്ലേ.....

നാണിച്ചു നാണിച്ചു നില്‍ക്കാതെ പെണ്ണെ നീ
നാളത്തെ പുലരിയില്‍ താലികെട്ടാം ഞാന്‍
നിന്റെ മിഴിയിലെ നാണം കളഞ്ഞെന്റെ
ഇണക്കിളിയായി പറന്നു വരൂ
ഒരു തുണയായെന്നും അടുത്തിരിക്കു......

2012, നവംബർ 2, വെള്ളിയാഴ്‌ച

രാഗങ്ങള്‍ ഭാവങ്ങള്‍ ചേര്‍ത്തീണം പകര്‍ന്ന ജീവിതഗാനത്തിനു താളപ്പിഴകളാകുന്നു ശ്രുതികളില്ലാത്ത മോഹങ്ങള്‍...!

അകഴ്

പാല്‍പുഞ്ചിരി തൂകുമീ
മനുഷ്യ മനസ്സിന്റെ
ഉള്ളിലൊരിക്കലും
ഉദിക്കില്ലൊരു

പാല്‍ നിലാവിന്റെ വെളിച്ചം....!

പഴമൊഴി പറയുന്നവന്റെ
മൊഴിയിലുമുണ്ടൂ
പതിരുകള്‍ ചേര്‍ന്ന
ഞൊറിവിന്റെ
നിവരാത്ത പദങ്ങള്‍....!

രാഗങ്ങള്‍ ഭാവങ്ങള്‍
ചേര്‍ത്തീണം പകര്‍ന്ന
ജീവിതഗാനത്തിനു
താളപ്പിഴകളാകുന്നു
ശ്രുതികളില്ലാത്ത മോഹങ്ങള്‍...!

കാറും കോളും കൊണ്ടു
പേമാരി പെയ്തൊഴിഞ്ഞു
ഉരുള്‍പൊട്ടിയ
മനസ്സിന്റെയുള്ളില്‍
വീണ്ടും കേഴുന്ന വേഴാമ്പലുകള്‍...!
                                                               ഷിബു.എസ്സ്.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...