2013, ജനുവരി 28, തിങ്കളാഴ്‌ച

അന്നം കഴിച്ചു വിശപ്പു മാറുമ്പോള്‍ പിന്നെ വേണ്ടാന്നു തൃപ്തിയായി ചൊല്ലുന്നു...


അന്നദാനം 

അന്നദാനം മഹാദാനം 
മാഹാത്മ്യത്തിലേറെ 
മഹത്തായ ദാനം.
വിശന്നു വലയുന്നവനു 
ആശ്വാസമാണന്നദാനം, 
മനസ്സു ഏറെ നിറയുന്ന 
സംതൃപ്തിയാണന്നദാനം .
ദാനാമായി കിട്ടുന്ന 
ധനവും വസ്ത്രവും 
ആര്‌ത്തിയൊട്ടും 
കുറക്കുന്നില്ല മനുഷ്യനും. 
മോഹിച്ചു കിട്ടുന്ന 
ഭൂമിയും സ്വര്‍ണ്ണവും 
എത്ര കിട്ടിയാലും 
തൃപ്തനാവാതെ മനുഷ്യനും . 
അന്നം കഴിച്ചു വിശപ്പു 
മാറുമ്പോള്‍ പിന്നെ വേണ്ടാന്നു 
തൃപ്തിയായി ചൊല്ലുന്നു...


2013, ജനുവരി 21, തിങ്കളാഴ്‌ച

"ഈ ശുപാര്ശ ശിരസ്സാ വഹിക്കണം" നാളെ മുതല്‍ കാലം തീരുന്നതു വരെ . ശിരസ്സാവഹിക്കണോ ...? ശിരസ്സല്ലേ അറുത്തു കൊണ്ടു പോയതു .....? അത് എങ്ങനെ മറക്കും ...?

തിരുവചനം 


"നിന്നെപ്പോലെ  നിന്റെ  അയല്ക്കാരനേയും സ്നേഹിക്കുക.... "
തിരുവചനം വളരെ മഹത്വരം , സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു 
അന്നുമുതലും ഇന്നും ഇനിയും ...

എന്നാലിനിയും സ്നേഹിക്കുക മാത്രം പോരാ  നമ്മുടെ സ്നേഹത്തിനു തൃപ്തി 
കിട്ടണമെങ്കില്‍  അയല്ക്കാരെ മനസ്സിലാക്കി ബഹുമാനിക്കുകകൂടി ചെയ്യണ
മെന്നു കുടിയാലോചാനായായി ഒരു ശുപാര്‌ശ വരുന്നു .
"ഈ ശുപാര്ശ ശിരസ്സാ വഹിക്കണം" നാളെ മുതല്‍ കാലം തീരുന്നതു വരെ .

ശിരസ്സാവഹിക്കണോ ...? ശിരസ്സല്ലേ  അറുത്തു  കൊണ്ടു പോയതു .....?
അത് എങ്ങനെ മറക്കും  ...?

2013, ജനുവരി 16, ബുധനാഴ്‌ച

ദാനം ചെയ്യാത്ത മനുഷ്യനും മഹാ ത്യാഗിയാകുന്നു

        ദാനം 

ദാനം ചെയ്യാത്ത മനുഷ്യനും 
മഹാ ത്യാഗിയാകുന്നു 
ജീവനും വെടിഞ്ഞവന്   
പോകുന്ന നേരത്തു
ആശിച്ചു കൂട്ടിയ 
സമ്പത്തു മുഴുവനും  
തീരെ ഉപയോഗമാക്കതെ 
വിട്ടിട്ടു വെറുംകയ്യോടെ 
പോകുന്നു ....

ദാനം ചെയ്യുന്ന മനുഷ്യനോ 
കൃപണനായിത്തീരുന്നു 
ദാനഫലം കൊണ്ടു കിട്ടിയ 
പുണ്യവും ദേഹം  വെടിഞ്ഞു 
പോകുന്ന ജീവന്റെയൊപ്പം
കൊണ്ടു പോകുന്നു ....

2013, ജനുവരി 6, ഞായറാഴ്‌ച

ശ്രീബുദ്ധന്റെ വിരല്‍ത്തുമ്പില്‍ ചക്രായുധം നല്‍കിയാലെന്ന വ്യവസ്തയാണല്ലോ നീതി പീഠത്തിനു...! ഇനിയൊരു ശിവസുതനോ ഹരിപുത്രനോ ഈ ഭൂലോകത്തിലവതരിച്ചു രക്ഷകരാകില്ല.അവതരിച്ച നീതികൊണ്ടു ഈ അസുരജന്മങ്ങളെ കൊല്ലുവാനുള്ള വിധി കല്പിക്കുക. പുണ്യം ഹോമിച്ച ഈ ജന്മങ്ങളെ മണ്ണിനു വേണ്ടാ.അടുത്തജന്മത്തില്‍ പുണ്യവാന്മാരാകുവാനായി വിധിക്കു വധശിക്ഷ ......!!!


ഈശാപങ്ങള്‍ക്കു മോക്ഷംകൊടുക്കണം


    ടുത്ത ശാപം പേറി ജന്മമെടുത്ത രാക്ഷസന്മാരു തപസ്സു ചെയ്തു ഇഷ്ടവരം വാങ്ങി ശക്തിയാര്‍ജ്ജിച്ചു ദേവലോകം പിടിച്ചടക്കിയപ്പോള്‍ ഭയന്നു വിറച്ച ദേവകളൊക്കെ ഭൂമിയിലഭയം തേടി ഒളിച്ചിരുന്നുവെന്നു പുരാണം പറയുന്നു.

    ദേവന്മാരുടെ ബലഹീനത കണ്ടറിഞ്ഞ പരമശിവനും മഹാവിഷ്ണുവും ദേവന്മാരെ രാക്ഷസന്മാരില്‍ നിന്നും രക്ഷിക്കാന്‍ ശിവസുതന്മാരേയും ഹരിഹരപുത്രനേയും ഓരോ യുഗങ്ങളിലായി അവതാരം നല്‍കി സൃഷ്ടിച്ചുവെന്നും, ഈശിവ ഹരിഹര പുത്രന്മാര്‍ ദുഷ്ട ഭീകരരാക്ഷസന്മാരെ ഒന്നൊന്നായി വധിച്ചു ശാപമോക്ഷം നല്‍കി തിരിച്ചു കൊടുത്ത ജന്മത്തില്‍ എല്ലാ രാക്ഷസന്മാരും നല്ലവരായി ജനിച്ചുവെന്നും പുരാണം പറയുന്നു.

    ഈ പുരാണങ്ങളിലൊക്കെ വിശ്വാസമര്‍പ്പിച്ചു ജീവിക്കുന്ന മനുഷ്യലോകത്തിലിന്നു ശാപം കിട്ടിയ കുറേ അസുര വിത്തുക്കള്‍ മുളച്ചിരിക്കുന്നു.ഘോര വിഷം നിറഞ്ഞ കാമക്കണ്ണുകളുള്ള അണലികള്‍...! 

    പെണ്ണിന്റെ മണം പേറി മണ്ണിലിഴഞ്ഞു നടക്കുന്ന വിഷപാമ്പുകളു...! സ്ത്രീത്വം കവര്‍ന്നു ഫണം വിടര്‍ത്തുന്നു സ്ഥലകാല ബോധമില്ലാതെ പോലും...!

    ഇലകൊഴിഞ്ഞു ഉണങ്ങിയ മരത്തിന്റെ ശുഷ്കിച്ച ചില്ലകളിലും ചുറ്റിപിണഞ്ഞു കിടക്കുന്നു കാമവെറി പൂണ്ട കരിനാഗങ്ങള്‍...!

    ഈ ശാപം കിട്ടിയ അസുരജന്മങ്ങള്‍ക്കു ശാപമോക്ഷം കൊടുക്കണം സ്ത്രീജന്മങ്ങളുടെ രക്ഷക്കായി.......

      ശ്രീബുദ്ധന്റെ വിരല്‍ത്തുമ്പില്‍ ചക്രായുധം നല്‍കിയാലെന്ന വ്യവസ്തയാണല്ലോ നീതി പീഠത്തിനു...!

    ഇനിയൊരു ശിവസുതനോ ഹരിപുത്രനോ ഈ ഭൂലോകത്തിലവതരിച്ചു രക്ഷകരാകില്ല.അവതരിച്ച നീതികൊണ്ടു ഈ അസുരജന്മങ്ങളെ കൊല്ലുവാനുള്ള വിധി കല്പിക്കുക.

പുണ്യം ഹോമിച്ച ഈ ജന്മങ്ങളെ മണ്ണിനു വേണ്ടാ.അടുത്തജന്മത്തില്‍ പുണ്യവാന്മാരാകുവാനായി വിധിക്കു വധശിക്ഷ ......!!!

2013, ജനുവരി 4, വെള്ളിയാഴ്‌ച

വിണ്ണിലായി മിന്നുന്ന എന്റെ പ്രാണനക്ഷത്രമേ ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല

 വിധി

ഈശ്വരന്റെ വിധിയൊ
പോയജന്മത്തില്‍ പുരണ്ട
ശാപത്തിന്റെ കറയോ !

ജീവിതമെന്നൊരു 
ദൂരം താണ്ടാനായി 
കൂട്ടു വന്നവന്‍
പാതി വഴിയില്‍ 
പാത വെടിഞ്ഞു പോയി !

തങ്കത്താലി കഴുത്തില്‍ 
അണിയച്ചവനീ തലക്കു മീതേ 
താരകമായി ചിമ്മി 
മങ്ങിയ വെളിച്ചം പകരുന്നു !

കുറ്റങ്ങളുടെ കൂടാരം 
സത്യം മറച്ചു 
തെറ്റുകളു കണ്ണികളാക്കി 
ചങ്ങല പണിയുന്നു !

മാംസദാഹികള്‍ 
കരിമൂറ്ഖന്മാര്‍
ഫണം വിടറ്ത്തിയാടുന്നു 
കെണികളൊരുക്കി  
ബന്ധിക്കുന്നു ബന്ധുജനങ്ങളും !

വിണ്ണിലായി മിന്നുന്ന 
എന്റെ പ്രാണനക്ഷത്രമേ 
ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല 
വരുന്നു ഞാനും നിന്നരികിലേക്കു 
മങ്ങിയെങ്കിലും ചെറുതായി മിന്നി
അടുത്തു നില്‍ക്കാനൊരു മോഹം !
                                                                          

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...