2014, ജൂൺ 21, ശനിയാഴ്‌ച

...ദയ...

വാക്കില്‍ ഉദിക്കുന്ന
ദയയില്‍ തിളങ്ങുന്നു
ആത്മവിശ്വാസത്തിന്റെ
പൊന്‍ കിരണങ്ങള്‍....!

ചിന്തകള്‍ ഉയര്‍ത്തുന്ന
ദയയുടെ പ്രതി ബിംബം
അഹംഭാവമകറ്റുന്ന
വിനയഭാവങ്ങള്‍...!

ദാനമായൊഴുകുന്ന
ദയയുടെ തീരത്തു
തിരികെയെത്തുന്നു
സ്നേഹ ബന്ധങ്ങള്‍....!

2014, ജൂൺ 19, വ്യാഴാഴ്‌ച

വായന


കാഴ്ചയുള്ളവര്‍ ദിവസം ഒരു അക്ഷരമെങ്കിലും വായിയ്ക്കാതിരിയ്ക്കുന്നില്ല.....അറിഞ്ഞും അറിയാതയും ഇങ്ങനെ സംഭവിക്കുമ്പോള്‍ ,വായനയെ ഓര്‍ക്കുവാന്‍ ഒരു വായനാദിനം തിരഞ്ഞെടുക്കുന്നതു വായിയ്കാത്തവര്‍ക്കു വേണ്ടി ആകട്ടെ. വായനാശീലമുള്ളവര്‍ക്കു ഇങ്ങനെയൊരു ദിവസം ആവശ്യണ്ടൊയെന്നു തോന്നുന്നില്ല.

വായന മനസ്സിനു കിട്ടുന്ന ഏറ്റവും നല്ല ഒരു വ്യായാമമാണ്. വായനാശീലമുള്ളവരുടെ മനസ്സു വളര്‍ന്നു കൊണ്ടിരിക്കും.വയനകൊണ്ടു വളര്ന്നു മനസ്സില്‍ വിളയുന്നതു അറിവാണു.വായനാശീലമില്ലാത്തവരുടെ മനസ്സിനു വേണ്ടത്ര വളര്‍ച്ച കിട്ടുന്നില്ല.

വായിയ്ക്കേണ്ടവ പുസ്തകം അഥവാ പുത്തകം , അറിയാനുള്ള പുതിയകാര്യങ്ങള്‍ അകത്തു അടച്ചു വെച്ചിരിയ്ക്കുന്നവയാണു പുത്തകം.എല്ലാവരാലും തുറന്നു വായിക്കേണ്ട രണ്ടു പുസ്തകങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നതാണു എന്നത്തേയും ഇന്നത്തേയും ലോകം. ഒന്നു അവനവനെത്തന്നെ വായിയ്ക്കുക. രണ്ട് ചുടുപാടുമുള്ള പ്രകൃതിയെക്കുറിച്ചു വായിക്കുക. ഇതു അക്ഷരങ്ങളില്‍ കൂടിയല്ലാതെ മനസ്സു കൊണ്ടും കാഴ്ചകൊണ്ടും വിളയിച്ചെടുക്കുന്ന അറിവു മാത്രമാണു.

എഴുത്തുകാരന്റെ മനസ്സാണു പുസ്തകം.ആ മനസ്സു തുറക്കുന്നതു വായനക്കാരും.എഴുത്തില്ലങ്കില്‍ വായനയും വായനയില്ലങ്കില്‍ എഴുത്തും ഇല്ലാതാകുന്നു.ആകയാല്‍ എഴുത്തും വായനയും ഒരു ചുംബനം പോലെ എന്നും പ്രണയമായിരിയ്ക്കുന്നു.

സ്വന്തം ബുദ്ധിയാലല്ലാതെ എഴുത്തുകാരന്റെ തല ഉപയോഗിച്ചു ചിന്തിയ്ക്കലാണു വായന....ചിന്തിക്കുവാനും ഞ്ജാനമാകുവാനും മനസ്സിനു കൊടുക്കുന്ന വ്യായാമം വായനയായി എല്ലാവരും തുടരുക.

“വിശക്കുന്ന മനുഷ്യാ....പുസ്തകം കയ്യിലെടുക്കു അതുമൊരു ആയുധമാണു...”

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...