2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

.......പശുവും പുലിയും കളി.....

.......പശുവും പുലിയും കളി.....

ഓണക്കളികളില്‍ ഒരിനമായി എന്റെ നാട്ടിലൊക്കെ(മാവേലിക്കര) കളിയ്കാറുള്ള വളരെ രസകരമായ ഒരു കളിയാണിതു. സ്ത്രീകളാണു ഇതു കളിയ്ക്കുന്നതു. കുറച്ചു പേര്‍ കൈകള്‍ കോര്‍ത്തു ഒരു വലയമുണ്ടാക്കി അതിനുള്ളില്‍ ഒരു പശു( പശുവായി പെണ്ണുങ്ങളില്‍ ഒരാള്‍) വലയത്തിനു വെളിയില്‍ അതു പോലെ ഒരാള്‍ പുലിയായുംകാണും.പുലി ഈ വലയം മുറിച്ചു അകത്തു കടന്നു പശുവിനെ പിടിച്ചു കൊന്നു തിന്നുക എന്നതാണു കളിയിലെ സാരം. അതിനായി ഈ വലയം ചുറ്റി മുറ്ച്ചു അകത്തുകടക്കാന്‍ പുലി എല്ലാ പരക്രമങ്ങളും കാണിയ്ക്കും. കൈകോര്‍ത്തു നില്‍ക്കുന്നവര്‍ അതിനു സമ്മതിയ്ക്കില്ല.ഇതു കണ്ടു ഭയന്നു പശു വലയത്തിനുള്ളില്‍ പ്ര്ണനും കൊണ്ടു ഓടി നടക്കും. പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തക്കു വിടും പിന്നെ പുലി അകത്തും പശു പുറത്തുമായി.പുലി വലയത്തിനു പുറത്തു വരുമ്പോള്‍ പശു അകത്തു കടക്കും.അങ്ങനെ വളരെ രസകരമായ ഒരു കളിയാണു. ഇതിനു വളരെ മനോഹരമായ പാട്ടുകളും ഉണ്ട്. പാട്ടു കള്‍ പാടി പുലിയെ ചൊടിപ്പിച്ചു കൊണ്ടേയിരിയ്ക്കും.അതിന്റെ രണ്ടു വരി ഇവിടെ കുറിയ്ക്കുന്നു.


 പുലി:... ഈകാട്ടില്‍ പശുവുണ്ടൊ
പശുക്കൂട്ടില്‍ ചുവടുണ്ടൊ

പശു:.... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:...ഈ കാട്ടില്‍ പശുവുണ്ടു
പശുക്കൂട്ടില്‍ ചുവടുണ്ടു

പശു:... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:....ഈ പശുവിനെ തിന്നും ഞാന്‍
ഈ പുഴയിലെ വെള്ളൊം കുടിയ്ക്കും ഞാന്‍

പശു:...ഈ പശുനെ തിന്നില്ല നീ
ഈ പുഴയിലെ വെള്ളോം കുടിയ്ക്കില്ല നീ

പുലി:.... പശു പശു പുല്ലിന്നാ

പശു:....പുലി പുലി കല്ലിന്നാ.....ഇങ്ങനെ മനോഹരമായി പാടികൊണ്ടു കളിയ്ക്കുന്ന ഒരു ഓണക്കളിയായിരുന്നു ഇതു...


                                                                                                    ഷിബു . എസ്സ്. ജി

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

പൊന്നിന്‍ ചിങ്ങം

  പൊന്നണിഞ്ഞ പൂക്കളുടെ സുഗന്ധമേറിയ മന്ദഹാസമായിമലയാളമനസ്സുകള്‍ക്കു ഒരുപാടു കണക്കുകൂട്ടലുകളുടേയും ശുഭ പ്രതീക്ഷകളുടേയും പൊന്‍ പുലരിയായി ചിങ്ങമാസമണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുകയാണു.

പുലരിയിലെ പൂമണത്തിലും രാത്രികളിലെ പൂനിലാവിലും പൂവിളിയും ആര്‍പ്പുവിളിയും കൊട്ടും കുരവയുമായി പൊന്നിന്‍ തിരുവോണത്തിന്റെവരവു കാത്തിരിയ്ക്കുകയാണു ലോകത്തിന്റെ എല്ലയിടങ്ങളിലും എത്തിപ്പെട്ടിരിയ്ക്കുന്ന മലയാളിമക്കള്‍.

 ജാതി‌-മതചിന്തകള്‍ തളച്ചിട്ടിരിയ്ക്കുന്ന ഭ്രാന്തന്‍ ചങ്ങല അഴിച്ചു കളഞ്ഞു കലാപത്തിന്റെ വിലാപമേറ്റു വാങ്ങാതെ, പ്രതീക്ഷകളും ആഹ്ലാദവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ചിങ്ങപകിട്ടില്‍ ദുരിതങ്ങളുടെ കയ്പു നീരുകള്‍ വിസ്മരിയ്ക്കുന്ന പൂക്കാലമാക്കി ആരവത്തോടെ ആഘോഷത്തോടെ പൊന്നോണത്തിനെ വരവേല്‍ക്കാനായി ന്മുക്കു കാത്തിരിയ്കാം.ഇതു നന്മയുടെ പൊന്നിഞ്ചിങ്ങമാസപിറവി ആയിരിയ്ക്കട്ടെ...!

                                                                                                                        ഷിബു.എസ്സ്.ജി

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ഇഷ്ടം...

 
നിന്റെ മിഴികളുടെ നീലക്കടവത്തു
നിശയില്‍ ശിലകളീണമിടുമ്പോള്‍
അടഞ്ഞ നിന്‍ മിഴിപുസ്തകതാളില്‍
പ്രണയ കവിതകളോളിപ്പിച്ചതെന്തിനു...

നീ പഠിപ്പിച്ച അക്ഷരങ്ങള്‍കൊണ്ടു
നിന്റെയുടലില്‍ കവിതയെഴുതി ഞാന്‍,
ഇനിയുമെഴുതണം നിന്നെക്കുറിച്ചെനിയ്ക്കു
നിന്റെ മാറിലെ പൂമൊട്ടുതഴുകിയുണര്‍ത്തി
നിന്റെ പൂവിതള്‍ ചുണ്ടത്തു ചുംബനങ്ങള്‍കൊണ്ട്...
                                                    ഷിബു .എസ്സ്. ജി



ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...