2013 മാർച്ച് 23, ശനിയാഴ്‌ച

നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ മക്കളു നാലും ആണ്‍മക്കളാണേ നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു

നാടന്‍പാട്ട്.... നങ്ങേലി നാണി 


തന്നനംതാനനം തന്നനം താനനം 
താനനം താനനം തെയ് തിമിന്തോ

നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ 
മക്കളു നാലും ആണ്‍മക്കളാണേ 
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ 
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....

(തന്നനംതാനനം......)

തമ്പ്രാന്റെ വേളിയും ഓന്തു നാരേണനും 
താനനം താനനം തെയ് തിമിന്തോ 
വേളിതമ്പ്രാട്ടിക്കു കുളിമാറിവന്നപ്പോള്‍ 
ഓന്തു നാരായണന്‍ നാടുവിട്ടേ....

(തന്നനംതാനനം......) 

നങ്ങേലി നാണി അലമുറയിട്ടേ 
കെട്ട്യോനെ ആരാനും കൊന്നു തിന്നോ 
കൊന്നതുമല്ല തിന്നതുമല്ല 
തമ്പ്രാനെ പേടിച്ചു ഓടിയതാണേ....

(തന്നനംതാനനം......) 

നാരേണനില്ലാത്ത നങ്ങേലിനാണിക്കു 
നാട്ടുകാരൊക്കെയും താങ്ങും തണലുമായി 
താങ്ങിലും തണലിലും നങ്ങേലിനാണി 
മക്കളെ നാലെണ്ണം പെറ്റു കൂട്ടി....


(തന്നനംതാനനം......) 

മക്കളു നാലും ആണ്‍ മക്കളാണേ 
മക്കള്‍ക്കു അഛന്മാര്‍ നാലു പേരാണേ 
നാരേണനാര്‍ക്കും അഛനല്ലേ 
നങ്ങേലിനാണി അമ്മയാണേ....

(തന്നനംതാനനം......) 
ഒന്നാമന്‍ ഓമന ഓമനകുട്ടന്‍ 
കുടിയടപ്പവകാശം തീര്‍ത്തു തമ്പ്രാന്‍ ,
രണ്ടാമന്‍ തണ്ടിലും മെയ്യഴകുള്ളവന്‍ 
മയ്യഴിക്കാരന്റെ സമ്മാനം നാണിക്കു,
മൂന്നാമന്‍ മുന്‍കോപി ഗോപിനാഥന്‍ 
കോമരം തുള്ളുന്ന പിള്ളനല്‍കി ,
നാലാമന്‍ നാട്ടിലെ മദ്ധ്യസ്ഥനാണേ 
വാദ്യാരു നല്‍കിയ സമ്പാദ്യമാണേ....

(തന്നനംതാനനം......) 



നങ്ങേലി നാണിക്കു മക്കളു നാലുപേര്‍ 
മക്കളു നാലും ആണ്‍മക്കളാണേ 
നാണിക്കു കെട്ടിയോന്‍ ഓന്തു നാരായണന്‍ 
നാട്ടിലെ തമ്പ്രാന്റെ ശിങ്കിടി പണ്ടു....


തന്നനംതാനനം തന്നനം താനനം 
താനനം താനനം തെയ് തിമിന്തോ

2013 മാർച്ച് 6, ബുധനാഴ്‌ച

മനനം ചെയ്യുക മനുഷ്യ നീ മരുന്നില്ല ഭൂമിയില്‍ നീകടിച്ചാല്‍ !!

മനുഷ്യന്‍ 
വിശിഷ്ട ബുദ്ധിയില്‍    
വിവേകശാലികള്‍
വിശക്കാതെ കഴിക്കും
വികാരജീവികള്‍ !!

ക്ഷണഭ്രമത്തില്‍
കാമം ജനിപ്പിക്കും
ഇരയാക്കി ഇണ ചേരും
ഇരുകാലികള്‍ !!

കത്തുന്ന കാമാഗ്നി
കെടുത്തുവാന്‍
പെണ്ണിനെ കടിച്ചു കീറി
എറിയുന്നു തെരുവില്‍ !!

കൊഞ്ചിക്കളിക്കുന്ന
പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ
ക്രൂരമായി കൊല്ലുന്നു
കാമം തീര്‍ക്കുവാന്‍ !! 

നര്‍മ്മബോധത്തില്‍
അനുഗ്രഹമായവന്‍
കര്‍മ്മബോധം മറന്നു
അന്ത്യം കുറിക്കുന്നു !!

മര്‍ത്ത്യനു കൈപ്പിഴ
ജന്മസിദ്ധം
മര്‍ത്ത്യസ്വഭാവം
മരണം വരേയ്ക്കും !!

മനനം ചെയ്യുക
മനുഷ്യ നീ
മരുന്നില്ല ഭൂമിയില്‍
നീകടിച്ചാല്‍ !!

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

മനസ്സില്‍ വിടര്‍ന്ന മോഹമാണോ ചുണ്ടില്‍ വിരിഞ്ഞ ചുംബനങ്ങള്‍.....

കൂട്ടായി

വിളക്കായി നില്‍ക്കാം 
അരികിലെന്നും 
അണയാതിരിക്കാന്‍ 
നീ മറയായി വേണം.....

നിഴലായി തുടരാം 
പിറകിലെന്നും 
അകലാതിരിക്കാന്‍ 
നിന്‍ മനസ്സു വേണം.....

തുണയായിരിക്കാം 
കൂട്ടിനെന്നും 
പിരിയാതിരിക്കാന്‍ 
നിന്‍ സ്നേഹം മതി.....

മിഴികള്‍ മൊഴിഞ്ഞതു 
പ്രണയമെങ്കില്‍ 
മിഴിനീരെന്തിനു 
ചൊരിയണം നീ ....

മനസ്സില്‍ വിടര്‍ന്ന 
മോഹമാണോ 
ചുണ്ടില്‍ വിരിഞ്ഞ 
ചുംബനങ്ങള്‍.....

2013 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

അമ്മയെ വന്ദിക്കണം ലക്ഷ്മീദേവിയായി...

 മഹിമ

അമ്മയെ വന്ദിക്കണം
ലക്ഷ്മീദേവിയായി...

അഛനെ സ്തുതിക്കണം
വിഷ്ണുദേവനായി...

ബന്ധുക്കളെവണങ്ങണം
വിഷ്ണുഭക്തരായി... 

സ്വദേശത്തിനെ കാണണം
മൂന്നു ലോകമായി...

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

തലയിലേന്തിയ കടുത്ത ഭാരത്തെ താങ്ങി വെച്ചു മനുഷ്യനു ആശ്വാസമായി പണ്ടൊരു കാലം !!

ചുമടുതാങ്ങികള്‍

പണ്ട്
 
തലയില്‍
ഭാരമേന്തി
ചുമടുമായി
വരുന്നവന്റെ
തലക്കു തെല്ലൊരു
താങ്ങായി
വഴിയരികില്‍
നില്‍ക്കും
ചുമടുതാങ്ങികള്‍
അറിഞ്ഞിരുന്നില്ല
മുകളില്‍
കയറ്റി വെക്കുന്ന
ഭാരത്തിന്റെ
കാഠിന്യം !!

കരുത്തരായ
കരിങ്കല്ലുകള്‍
ഉറച്ചു നിന്നു
തൂണുകളായി,
തലയിലേന്തിയ
കടുത്ത ഭാരത്തെ
താങ്ങി വെച്ചു
മനുഷ്യനു
ആശ്വാസമായി 
പണ്ടൊരു കാലം !!

ഇന്ന്

ആ കരിങ്കല്ലുകള്‍ക്കു
കയ്യ് കാലുകള്‍ മുളച്ചു
ജീവനുള്ള
പ്രതിഷ്ഠകളായിരുന്നു
തമോഗുണമില്ലാതെ
ഭരണം നടത്തി
ഭാരിച്ച ഭാരങ്ങള്‍
കെട്ടുകളായി കെട്ടി
മനുഷ്യന്റെ
തലയില്‍ വെച്ചു
പാവം
ചുമടു താങ്ങികളാക്കുന്നു !!

2013 ഫെബ്രുവരി 12, ചൊവ്വാഴ്ച

ധര്‍മ്മം വെടിയുമ്പോള്‍ കര്‍മ്മഫലം അധര്‍മ്മമാകുന്നു


അവലോകനം

ജര  ഭവിച്ചൊരുനാള്‍
വികൃതമായി മാറുമീ
അഴകിന്റെ അഴകായി
തുളുമ്പുന്ന സൌന്ദര്യം !

ക്ഷമയെ ക്ഷയിപ്പിക്കാന്‍
ക്ഷണമായി വരുന്നു
അടങ്ങാത്തൊരു മോഹവും
അതിലേറെ ആശയും !

വസന്തങ്ങള്‍ പൂത്തുലയുമീ
ജീവിതത്തിന്‍ പൂമുഖത്തു
പ്രാണനെടുക്കാനായെത്തുന്നു
മൃത്യുവിന്റെ കരങ്ങള്‍ !

ദാനം ചെയ്തു നേടിയൊരീ
ക്ഷേമമാം  ധര്‍മ്മനിഷ്ഠയെ
സംഹരിക്കുവാന്‍  മുളക്കുന്നു
അസൂയയുടെ വിത്തുകള്‍ !

കോപം കൊണ്ടു കാട്ടുന്ന
ചേഷ്ടകളില്‍ നശിക്കുന്നു
സകല ഗുണങ്ങളുടെ
സമ്പത്തും ഐശ്വര്യവും !

തങ്ക മനസ്സുകള്‍ക്കു ക്ലാവു പിടിച്ചു
സല്‍സ്വഭാവത്തിന്റെ
മാറ്റു കുറക്കുവാന്‍ ഹേതുവാകുന്നു
ദുര്‍ജനസംസര്‍ഗം !

സ്വന്തം മറയാക്കി
ബന്ധം പുലര്‍ത്തുവാന്‍
ലഞ്ജയില്ലാതെ തെളിക്കും
കാമം നുരയുന്ന മനോരഥങ്ങള്‍ !

ധര്‍മ്മം വെടിയുമ്പോള്‍
കര്‍മ്മഫലം അധര്‍മ്മമാകുന്നു
ക്ഷമയില്ലാതൊരു അഭിമാനം
കുടുംബത്തിനെ കുളം തോണ്ടുന്നു !

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...