2014 ഡിസംബർ 5, വെള്ളിയാഴ്‌ച

നരജന്മം

നരജന്മം
പേടകങ്ങള്‍ തൊടുത്തുവിട്ടും ചിറകില്ലാതെ പറന്നും മനുഷ്യന്‍ ആകാശത്തിലെ പറവകളായി.ചിറകുള്ള പറവകള്‍ക്കു പറക്കുവാന്‍ ആകാശമില്ലതെയായി. മണ്ണു തുരന്നു തുരന്നു മാളമുണ്ടാക്കി പാമ്പുകള്‍ക്കു മാളമില്ലാതാക്കി മാളത്തിലെ പമ്പായി മനുഷ്യപുത്രന്മാര്‍.രാജവെമ്പലകള്‍.
മണ്ണും വിണ്ണും സ്വന്തമാക്കിയ മനുഷ്യന്‍ ശാസ്ത്രഞ്ജനാകുമ്പോള്‍ , ശാസ്ത്രം ജയിയ്ക്കുന്നു മനുഷ്യന്‍ തോല്‍ക്കുന്നു.
പച്ചക്കിളിയെകൊണ്ടു ചീട്ടെടുപ്പിച്ചു ഭൂതവും ഭാവിയും കണ്ടു പിടിയ്ക്കുന്നവനും പക്ഷിശാസ്ത്രം പഠിച്ച ശാസ്ത്രഞ്ജന്‍.
ചിറകുണ്ടായിട്ടും പറക്കുവാനാവാത്ത പക്ഷികളുടെ ശാസ്ത്രം ഒരു പക്ഷി ശാസ്ത്രക്കരനെങ്കിലും അവറ്റകളോടു പ്രവചിച്ചിരുന്നങ്കില്‍ മാംസം വില്‍ക്കാനായി മനുഷ്യനു മുന്നില്‍ ജനിയ്കുകയില്ലയിരുന്നു ഈ മോഹപക്ഷികള്‍.
അന്നത്തിനു വകയുണ്ടാക്കുവാന്‍ വഴികാട്ടിയായ പച്ചക്കിളി നീയും സുരക്ഷയല്ല ...നിനക്കും നാളെ പക്ഷിപ്പനി ബാധിച്ചാല്‍ നിന്നെയും കഴുത്തു ഞരിച്ചു കൊല്ലാന്‍ മടിയ്ക്കില്ല ആ പക്ഷിശാസ്ത്രഞ്ജന്‍.അതാണു നരന്‍. നരജന്മം!

2014 ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

.......പശുവും പുലിയും കളി.....

.......പശുവും പുലിയും കളി.....

ഓണക്കളികളില്‍ ഒരിനമായി എന്റെ നാട്ടിലൊക്കെ(മാവേലിക്കര) കളിയ്കാറുള്ള വളരെ രസകരമായ ഒരു കളിയാണിതു. സ്ത്രീകളാണു ഇതു കളിയ്ക്കുന്നതു. കുറച്ചു പേര്‍ കൈകള്‍ കോര്‍ത്തു ഒരു വലയമുണ്ടാക്കി അതിനുള്ളില്‍ ഒരു പശു( പശുവായി പെണ്ണുങ്ങളില്‍ ഒരാള്‍) വലയത്തിനു വെളിയില്‍ അതു പോലെ ഒരാള്‍ പുലിയായുംകാണും.പുലി ഈ വലയം മുറിച്ചു അകത്തു കടന്നു പശുവിനെ പിടിച്ചു കൊന്നു തിന്നുക എന്നതാണു കളിയിലെ സാരം. അതിനായി ഈ വലയം ചുറ്റി മുറ്ച്ചു അകത്തുകടക്കാന്‍ പുലി എല്ലാ പരക്രമങ്ങളും കാണിയ്ക്കും. കൈകോര്‍ത്തു നില്‍ക്കുന്നവര്‍ അതിനു സമ്മതിയ്ക്കില്ല.ഇതു കണ്ടു ഭയന്നു പശു വലയത്തിനുള്ളില്‍ പ്ര്ണനും കൊണ്ടു ഓടി നടക്കും. പുലി വലയത്തിനുള്ളില്‍ കടന്നാല്‍ പശുവിനെ പുറത്തക്കു വിടും പിന്നെ പുലി അകത്തും പശു പുറത്തുമായി.പുലി വലയത്തിനു പുറത്തു വരുമ്പോള്‍ പശു അകത്തു കടക്കും.അങ്ങനെ വളരെ രസകരമായ ഒരു കളിയാണു. ഇതിനു വളരെ മനോഹരമായ പാട്ടുകളും ഉണ്ട്. പാട്ടു കള്‍ പാടി പുലിയെ ചൊടിപ്പിച്ചു കൊണ്ടേയിരിയ്ക്കും.അതിന്റെ രണ്ടു വരി ഇവിടെ കുറിയ്ക്കുന്നു.


 പുലി:... ഈകാട്ടില്‍ പശുവുണ്ടൊ
പശുക്കൂട്ടില്‍ ചുവടുണ്ടൊ

പശു:.... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:...ഈ കാട്ടില്‍ പശുവുണ്ടു
പശുക്കൂട്ടില്‍ ചുവടുണ്ടു

പശു:... ഈ കാട്ടില്‍ പശുവില്ല
പശുക്കൂട്ടില്‍ ചുവടില്ല

പുലി:....ഈ പശുവിനെ തിന്നും ഞാന്‍
ഈ പുഴയിലെ വെള്ളൊം കുടിയ്ക്കും ഞാന്‍

പശു:...ഈ പശുനെ തിന്നില്ല നീ
ഈ പുഴയിലെ വെള്ളോം കുടിയ്ക്കില്ല നീ

പുലി:.... പശു പശു പുല്ലിന്നാ

പശു:....പുലി പുലി കല്ലിന്നാ.....ഇങ്ങനെ മനോഹരമായി പാടികൊണ്ടു കളിയ്ക്കുന്ന ഒരു ഓണക്കളിയായിരുന്നു ഇതു...


                                                                                                    ഷിബു . എസ്സ്. ജി

2014 ഓഗസ്റ്റ് 17, ഞായറാഴ്‌ച

പൊന്നിന്‍ ചിങ്ങം

  പൊന്നണിഞ്ഞ പൂക്കളുടെ സുഗന്ധമേറിയ മന്ദഹാസമായിമലയാളമനസ്സുകള്‍ക്കു ഒരുപാടു കണക്കുകൂട്ടലുകളുടേയും ശുഭ പ്രതീക്ഷകളുടേയും പൊന്‍ പുലരിയായി ചിങ്ങമാസമണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുകയാണു.

പുലരിയിലെ പൂമണത്തിലും രാത്രികളിലെ പൂനിലാവിലും പൂവിളിയും ആര്‍പ്പുവിളിയും കൊട്ടും കുരവയുമായി പൊന്നിന്‍ തിരുവോണത്തിന്റെവരവു കാത്തിരിയ്ക്കുകയാണു ലോകത്തിന്റെ എല്ലയിടങ്ങളിലും എത്തിപ്പെട്ടിരിയ്ക്കുന്ന മലയാളിമക്കള്‍.

 ജാതി‌-മതചിന്തകള്‍ തളച്ചിട്ടിരിയ്ക്കുന്ന ഭ്രാന്തന്‍ ചങ്ങല അഴിച്ചു കളഞ്ഞു കലാപത്തിന്റെ വിലാപമേറ്റു വാങ്ങാതെ, പ്രതീക്ഷകളും ആഹ്ലാദവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ചിങ്ങപകിട്ടില്‍ ദുരിതങ്ങളുടെ കയ്പു നീരുകള്‍ വിസ്മരിയ്ക്കുന്ന പൂക്കാലമാക്കി ആരവത്തോടെ ആഘോഷത്തോടെ പൊന്നോണത്തിനെ വരവേല്‍ക്കാനായി ന്മുക്കു കാത്തിരിയ്കാം.ഇതു നന്മയുടെ പൊന്നിഞ്ചിങ്ങമാസപിറവി ആയിരിയ്ക്കട്ടെ...!

                                                                                                                        ഷിബു.എസ്സ്.ജി

2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച

ഇഷ്ടം...

 
നിന്റെ മിഴികളുടെ നീലക്കടവത്തു
നിശയില്‍ ശിലകളീണമിടുമ്പോള്‍
അടഞ്ഞ നിന്‍ മിഴിപുസ്തകതാളില്‍
പ്രണയ കവിതകളോളിപ്പിച്ചതെന്തിനു...

നീ പഠിപ്പിച്ച അക്ഷരങ്ങള്‍കൊണ്ടു
നിന്റെയുടലില്‍ കവിതയെഴുതി ഞാന്‍,
ഇനിയുമെഴുതണം നിന്നെക്കുറിച്ചെനിയ്ക്കു
നിന്റെ മാറിലെ പൂമൊട്ടുതഴുകിയുണര്‍ത്തി
നിന്റെ പൂവിതള്‍ ചുണ്ടത്തു ചുംബനങ്ങള്‍കൊണ്ട്...
                                                    ഷിബു .എസ്സ്. ജി



2014 ജൂലൈ 23, ബുധനാഴ്‌ച

മന്ദാരം

നിശയുടെ മൌനത്തില്‍
മന്ദഹസിയ്ക്കും മന്ദാരപുഷ്പമേ 
നിശാശലഭമായി നിന്നരുകില്‍ 
പരിമളം പുണരുവാന്‍ വന്നു ഞാന്‍...

ഇതളുകള്‍ തഴുകി നിന്‍ 
ദളങ്ങളിലുതിരും മധുരം നുകരുമ്പോള്‍ 
പ്രണയസുഗന്ധം പരത്തിനീയെന്നില്‍ 
പരാഗരേണുവായി അലിയുകില്ലേ......   

2014 ജൂൺ 21, ശനിയാഴ്‌ച

...ദയ...

വാക്കില്‍ ഉദിക്കുന്ന
ദയയില്‍ തിളങ്ങുന്നു
ആത്മവിശ്വാസത്തിന്റെ
പൊന്‍ കിരണങ്ങള്‍....!

ചിന്തകള്‍ ഉയര്‍ത്തുന്ന
ദയയുടെ പ്രതി ബിംബം
അഹംഭാവമകറ്റുന്ന
വിനയഭാവങ്ങള്‍...!

ദാനമായൊഴുകുന്ന
ദയയുടെ തീരത്തു
തിരികെയെത്തുന്നു
സ്നേഹ ബന്ധങ്ങള്‍....!

2014 ജൂൺ 19, വ്യാഴാഴ്‌ച

വായന


കാഴ്ചയുള്ളവര്‍ ദിവസം ഒരു അക്ഷരമെങ്കിലും വായിയ്ക്കാതിരിയ്ക്കുന്നില്ല.....അറിഞ്ഞും അറിയാതയും ഇങ്ങനെ സംഭവിക്കുമ്പോള്‍ ,വായനയെ ഓര്‍ക്കുവാന്‍ ഒരു വായനാദിനം തിരഞ്ഞെടുക്കുന്നതു വായിയ്കാത്തവര്‍ക്കു വേണ്ടി ആകട്ടെ. വായനാശീലമുള്ളവര്‍ക്കു ഇങ്ങനെയൊരു ദിവസം ആവശ്യണ്ടൊയെന്നു തോന്നുന്നില്ല.

വായന മനസ്സിനു കിട്ടുന്ന ഏറ്റവും നല്ല ഒരു വ്യായാമമാണ്. വായനാശീലമുള്ളവരുടെ മനസ്സു വളര്‍ന്നു കൊണ്ടിരിക്കും.വയനകൊണ്ടു വളര്ന്നു മനസ്സില്‍ വിളയുന്നതു അറിവാണു.വായനാശീലമില്ലാത്തവരുടെ മനസ്സിനു വേണ്ടത്ര വളര്‍ച്ച കിട്ടുന്നില്ല.

വായിയ്ക്കേണ്ടവ പുസ്തകം അഥവാ പുത്തകം , അറിയാനുള്ള പുതിയകാര്യങ്ങള്‍ അകത്തു അടച്ചു വെച്ചിരിയ്ക്കുന്നവയാണു പുത്തകം.എല്ലാവരാലും തുറന്നു വായിക്കേണ്ട രണ്ടു പുസ്തകങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നതാണു എന്നത്തേയും ഇന്നത്തേയും ലോകം. ഒന്നു അവനവനെത്തന്നെ വായിയ്ക്കുക. രണ്ട് ചുടുപാടുമുള്ള പ്രകൃതിയെക്കുറിച്ചു വായിക്കുക. ഇതു അക്ഷരങ്ങളില്‍ കൂടിയല്ലാതെ മനസ്സു കൊണ്ടും കാഴ്ചകൊണ്ടും വിളയിച്ചെടുക്കുന്ന അറിവു മാത്രമാണു.

എഴുത്തുകാരന്റെ മനസ്സാണു പുസ്തകം.ആ മനസ്സു തുറക്കുന്നതു വായനക്കാരും.എഴുത്തില്ലങ്കില്‍ വായനയും വായനയില്ലങ്കില്‍ എഴുത്തും ഇല്ലാതാകുന്നു.ആകയാല്‍ എഴുത്തും വായനയും ഒരു ചുംബനം പോലെ എന്നും പ്രണയമായിരിയ്ക്കുന്നു.

സ്വന്തം ബുദ്ധിയാലല്ലാതെ എഴുത്തുകാരന്റെ തല ഉപയോഗിച്ചു ചിന്തിയ്ക്കലാണു വായന....ചിന്തിക്കുവാനും ഞ്ജാനമാകുവാനും മനസ്സിനു കൊടുക്കുന്ന വ്യായാമം വായനയായി എല്ലാവരും തുടരുക.

“വിശക്കുന്ന മനുഷ്യാ....പുസ്തകം കയ്യിലെടുക്കു അതുമൊരു ആയുധമാണു...”

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...