2013, ജൂലൈ 23, ചൊവ്വാഴ്ച

പൊരുളുകള്‍

വിദ്യ അഭ്യസിച്ചാല്‍ ശിഷ്യനു
ഗുരുവിനെ വേണ്ടാ !
കായ് കള്‍ ഇല്ലാത്ത മരത്തിനെ
പക്ഷികള്‍ക്കു വേണ്ടാ !
ധനം ഇല്ലാത്ത പുരുഷനെ
വേശ്യകള്‍ക്കു വേണ്ടാ !
തീയില്‍ നശിച്ച കാടിനെ
മൃഗങ്ങള്‍ക്കു വേണ്ടാ !
നാടിനെ നശിപ്പിച്ച നാരിയെ
നാട്ടാര്‍ക്കു വേണ്ടാ !
പരാജിതനായ രാജാവിനെ
ജനങ്ങള്‍ക്കും വേണ്ടാ !

2013, ജൂലൈ 18, വ്യാഴാഴ്‌ച

“പൂജനീയാ മഹാഭാഗാ:പുണ്യാശ്ച ഗൃഹദീപ്തയ: സ്ത്രിയ:ശ്രിയോ ഗൃഹസ്യോക്താസ്തസ്മാദ്രക്ഷ്യാ വിശേഷത:”

 “പൂജനീയാ മഹാഭാഗാ:പുണ്യാശ്ച ഗൃഹദീപ്തയ:
സ്ത്രിയ:ശ്രിയോ ഗൃഹസ്യോക്താസ്തസ്മാദ്രക്ഷ്യാ വിശേഷത:”


സ്ത്രീകള്‍ പൂജ അര്‍ഹിക്കുന്നവരാണു.കുടുംബത്തിന്റെ അലങ്കാരമാണു സ്ത്രീ .പവിത്ര മായ മനസ്സുള്ള സ്ത്രീ
വീടിന്റെ ഐശ്വര്യ മായി തെ ളിഞ്ഞു നില്‍ക്കുന്ന നിലവിളക്കു തന്നെയാണു . അതു കൊണ്ടു   അവര്‍
എന്നും രക്ഷിക്കപ്പെടേണ്ടതാണു.സ്ത്രീ  ആഗ്രഹിക്കുന്ന സംരക്ഷണം പുരുഷനില്‍ നിന്നാകുമ്പോഴാണു
അവര്‍ മഹാ ഭാഗ്യവതികള്‍ ആകുന്നതു.സ്ത്രീയെ സംരക്ഷിക്കുന്നതു പുരുഷന്റെ  കര്‍മ്മവുമാണു .  കര്‍മ്മ
ഫലമായി എല്ലാ ഐശ്വര്യവും ഒത്തു കൂടിയ സ്ത്രീത്വം നില നിര്‍ത്തുക എന്നതാണു സ്ത്രീയുടെ തത്വം.

കാലങ്ങളുടെ മാറ്റത്തില്‍ കര്‍മ്മങ്ങള്‍  മാറുന്നില്ല  എങ്കിലും തത്വങ്ങള്‍ എല്ലാവരും  മാറ്റുന്നു .     സ്ത്രീത്വം 
മാറുന്നു .   വിശ്വാസയോഗ്യന്‍  അല്ലാത്തവരെ  വിശ്വസിച്ചു   ആഗ്രഹങ്ങള്‍ക്കു പിന്നാലെ   മനസ്സിനെ   
ഒഴുക്കുന്നു . മനസ്സിന്റെ  ഈ ഒഴുക്കു .ഏറ്റവും  വൃത്തി ഹീനമായ  മാലിന്യത്തില്‍ പ്രവഹിച്ചു മനസ്സിനെ  മലിനപ്പെടുത്തുന്നു. ഇവിടെ  സ്ത്രീയുടെ തത്വവും  മാറ്റുന്നു .സൌന്ദര്യറാണിമാരായി ആടയാഭരണങ്ങള്‍ അണിയുവാനും മണിമാളികപണിഞ്ഞു രാഞ്ജിയായി വാഴാനും മനസ്സില്‍ പൂതിയെന്ന ഒരു പൂതനയെ
ജനിപ്പിക്കുന്നു. സ്ത്രീ ഹൃദയത്തിലെ ഈ പൂതനയെ ലോകത്തിനു തിരിച്ചറിയാന്‍  കഴിയില്ല. ഈ പൂത
നയെ നിഗ്രഹിക്കുക എളുപ്പമാര്‍ഗ്ഗമല്ല .സര്‍വ്വനാശം വരുത്തി ലക്ഷ്യത്തിലെത്താന്‍    വിഷം പുരട്ടിയ
മുലയില്‍ പാലു നല്‍കുന്ന പൂതനയായിമാറുന്ന സ്വഭാവം.

ഏതു പൂതനകളായാലും അവരും നാരിമാരല്ലേ . നാടിന്റെ നാരായ വേരുകളല്ലേ .സഹായവും സംരക്ഷ
ണവും
അത്യാവശ്യ കാര്യമാണല്ലോ   കാറും   വീടും   തിരു മുന്‍പില്‍  പാലുകാച്ചിയപ്പോള്‍    ഇളനീരു 
കുടിക്കാന്‍     ബഹുമാന്യന്മാര്‍....   ഫോണ്‍  കോളില്‍   കേളിയാടാന്‍      ജനപ്രതിനിധികള്‍..........  മാംസക്കച്ചവടത്തിനു വന്‍ നഗരങ്ങളില്‍ ദല്ലാളന്മാരായി പ്രമുഖര്‍ ഇങ്ങനെ സഹായ സംരക്ഷകന്‍ മാ
രുടെ മേല്‍വിലാസങ്ങള്‍ നാള്‍ക്കു നാള്‍ നീളുമ്പോള്‍  പാലു കാച്ചിനു പോയി ഊറിക്കുടിച്ച   ഇളനീര്‍
ചിലരൊക്കെ ജനമധ്യത്തില്‍ ശര്‍ദ്ദിച്ചു വെക്കുന്നു .പൊതുജനം സഹിക്കണം !

കഥാപാത്രങ്ങള്‍ സ്ത്രീകളല്ലേ.....? അവര്‍ക്കും വേണ്ടേ സംരക്ഷണം...? ഇപ്പോള്‍ അവര്‍ സംരക്ഷണയി
ലാണു. ഐശ്വര്യവതികളായ വീടിന്റെ വിളക്കായല്ല. നാടിന്റെ വെളിച്ചം കെടുത്തിയ  കുറ്റവാളികളായി 
നിയമത്തിനു മുന്നില്‍ .....!!!



2013, ജൂലൈ 16, ചൊവ്വാഴ്ച

രാമായണം

ശ്രീരാമ... രാമ... രാമ...ശ്രീരാമചന്ദ്ര...ജയ
ശ്രീരാമ...രാമ രാമ...ശ്രീരാമഭദ്ര... ജയ
ശ്രീരാമ... രാമ രാമ... സീതാഭിരാമ ... ജയ
ശ്രീരാമ... രാമ രാമ... ലോകാഭിരാമ... ജയ
ശ്രീരാമ... രാമാ രാമ... രാവണാന്തക രാമ...
ശ്രീരാമ... മമ ഹൃദി രമതാം രാമ രാമ...
ശ്രീരാഘവാത്മാരാമ... ശ്രീരാമ രമാപതേ...
ശ്രീരാമ... രമണീയവിഗ്രഹ... നമോസ്തു തേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ

   
       
       ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സര്‍വ്വ ഗുണങ്ങളും ഒത്തുചേര്‍ന്നു  ഭൂമുഖത്തു മനുഷ്യനായി പിറന്നു ജീവിച്ച ഏകവ്യക്തി ഭഗവാന്‍ ശ്രീരാമചന്ദ്രനായിരുന്നു.

       രാമായണം എന്നാല്‍ രാമന്റെ യാത്രയെന്നാണര്‍ത്ഥം. കര്‍ക്കിടക മാസം രാമായണമാസമായി വിശ്വാസം അര്‍പ്പിച്ചു രാമായണപാരായണം തുടങ്ങുന്നതിലൂടെ രാമന്റെ യാത്ര തുടരുകയാണു.ഈ യാത്രയില്‍ എല്ലാഇല്ലായ്മകളെയും , ദോഷങ്ങളേയും മറികടന്നു ഭൂമുകത്തു ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും കാമവും ,ക്രോധവും വെടിഞ്ഞു അത്യാഗ്രഹങ്ങളില്ലാത്ത യഥാര്‍ത്ഥ മനുഷ്യനു വേണ്ട ധൈര്യം ,വീര്യം , ശമം , സത്യവ്രതം , വിഞ്ജാനം , കാരുണ്യം , സൌന്ദര്യം ,പ്രൌഢി , ക്ഷമ ,ശീലഗുണം , അജയ്യത എന്നീ സകല ഗുണങ്ങളും തികഞ്ഞവരായി  ഓരോ മനുഷ്യനും ആയി തീര്‍ന്നെങ്കില്‍ ഈ ഭൂതലം ഒരിക്കലും മലിനമാകില്ലായിരുന്നു !

              ഓം രാം രാമായ നമ: 
                                                                                                                           ഷിബു.എസ്സ്.ജി 
 

2013, ജൂലൈ 13, ശനിയാഴ്‌ച

അമ്പിളി


   ആയിരം നക്ഷത്രങ്ങള്‍
   ആകാശ ഗംഗയില്‍
   ആറാടി നില്‍ക്കുന്നു
   രാത്രിയിലെത്തിയ
   പൊന്നമ്പിളി ഇരുട്ടിനെ
   ഒറ്റയ്ക്കു അകറ്റീടുന്നു......

                           ഷിബു എസ്സ്. ജി

2013, ജൂലൈ 11, വ്യാഴാഴ്‌ച

പ്രണയം


പ്രണയം


ഒരു കുഞ്ഞു പൂവായി വിരിഞ്ഞെന്നുമെന്നില്‍
സുഗന്ധം പരത്തും നിന്‍ പ്രണയം 
അതിനുള്ളിലൂറും മധു നുകരാന്‍ 
ഞാനൊരു ശലഭമായി നിന്നരികില്‍....
 

(ഒരു കുഞ്ഞു പൂവായി )


കുളിര്‍ മഞ്ഞു തുള്ളികള്‍ മുത്തുകളായി
നിന്‍ പൂവിതള്‍ മേനിയില്‍ ചൂടി നില്‍ക്കെ
പുണര്‍ന്നൊരു പ്രണയഗീതം മൂളി
കുളിര്‍ തെന്നലായന്നും നില്‍ക്കട്ടെ ഞാന്‍.....

(ഒരു കുഞ്ഞു പൂവായി )


പൊന്നാമ്പല്‍പ്പൂവായി നീ  നാണിച്ചു നിന്ന രാവില്‍
പൂനിലാവായി വന്നു നിന്റെ പൂവിതള്‍ തഴുകിഞാന്‍
ചുംബനങ്ങള്‍ തന്നു കവിളില്‍ കുങ്കുമം പൂശിയപ്പോള്‍ 
കണ്ടു നിന്‍ മിഴികളില്‍ പ്രണയനീര്‍ മുത്തുകള്‍..... 

(ഒരു കുഞ്ഞു പൂവായി )


ഇരു ഹൃദയങ്ങളിലൊരൊരു മോഹമുണരന്നു 
ഇളംകാറ്റൂ തഴുകുന്നു ഈണമായി മാനസം 
രാഗമായി അലിയുന്നു സ്നേഹത്തിന്‍ മൊഴികള്‍ 
താളമായിമാറുന്നു രണ്ടിളം മേനികള്‍....

(ഒരു കുഞ്ഞു പൂവായി )

2013, ജൂലൈ 3, ബുധനാഴ്‌ച

എന്തന്നറിയാതെ

എന്തന്നറിയാതെ
***********
ഏഴിനേക്കാളും എളുതല്ലൊരുവനും
ഏഴായിട്ടു ഭാഗിച്ചുവെന്നാലും
ഏതിനേക്കാളും തരം താഴ്ന്നു പോകുന്നു
ഏതു നേരവും എന്തന്നറിയാതെ !!

അന്ധനാകാതെ അന്ധത കാട്ടുന്നു
അന്ധകാരത്തെ പഴിചാരി നില്‍ക്കുന്നു
അന്ധനായവന്‍ യാചിച്ചു ജീവിച്ചും
അന്ധകാരത്തില്‍ സ്വസ്തമായി നില്‍ക്കുന്നു !!

കര്‍മ്മം ചെയ്യുവാന്‍ കര്‍മ്മികളായവര്‍
കര്‍മ്മമെന്തന്നറിയാതെ നില്‍ക്കുന്നു
കര്‍മ്മബോധമോ എള്ളോളമില്ലാതെ
കര്‍മ്മബന്ധത്തില്‍ അധര്‍മ്മങ്ങള്‍ കാട്ടുന്നു !!

ഞ്ജാനമില്ലാതെ അഞ്ജത കാട്ടിയും
ഞ്ജാനിയേക്കാളും ന്യായം പുലമ്പുന്നു
ഞ്ജാനക്കേടുകള്‍ കാട്ടിപെരുകുമ്പോള്‍
ഞ്ജാനമാര്‍ഗ്ഗമോ അഞ്ജാതമാകുന്നു !!

2013, ജൂലൈ 2, ചൊവ്വാഴ്ച

ഭാസ്കബിംബത്തിന്‍ ശോഭയില്‍ മിന്നി നാരികള്‍ നാരായ വേരും അറത്തു

 നമ്മുടെ നാട്
മാമലകള്‍ക്കപ്പുറത്തുള്ളൊരു നാടിന്റെ
മരതകപ്പട്ടഴിച്ചു നഗ്നയാക്കുന്നു
ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരമായിന്നു
പീഢന കഥകളോരോന്നു കൂടുന്നു !

കതറിട്ടു രാഷ്ട്രീയം മോന്തി കുടിച്ചൊരു
കൂട്ടങ്ങളിവിടെ ഭരണം തിരിക്കുന്നു
ഏതൊരു പീഢന മാലിന്യം ചികഞ്ഞാലും
കാണാം അതിലൊരു ജനത്തിന്റെ പ്രതിനിധി !

ഭാസ്കബിംബത്തിന്‍ ശോഭയില്‍ മിന്നി
നാരികള്‍ നാരായ വേരും അറത്തു
മാനമഴിച്ചു പുതപ്പിച്ച കോടികള്‍ വീടുകളാകുന്നു
കാവലായി ചുറ്റിനും വന്‍ മതില്‍ക്കെട്ടുകള്‍ !

പുത്രപ്രതിഷ്ടക്കു പുഷ്പാഞ്ജലിയര്‍പ്പിച്ച പൂവിതള്‍
അഛനും അര്‍ച്ചനപ്പൂക്കാളായി കൊഴിഞ്ഞു പോയി

നിധി പോലെ ജനങ്ങള്‍ പ്രതിനിധിയാക്കുമ്പോള്‍
വിധിയായി വീണ്ടും ജനങ്ങള്‍ കഴുതകളാകുന്നു !

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...