2012, ജൂലൈ 28, ശനിയാഴ്‌ച

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍ വിതുമ്പുന്നു ജന്മങ്ങള്‍ ബലിയാടുകളാകുന്നു പ്രാണനെടുക്കുന്ന ഭോജനശാലകള്‍ കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

വിഷവിത്തുകള്‍

വിഷമൊണ്ടു വിശപ്പിനായി കഴിക്കുന്ന ചോറിലും
കുടിക്കുന്ന ദാഹജലത്തിലും പ്രാണവായുവില്‍പ്പോലും
പൊലിയുന്നു ജീവന്‍ ദുരന്തമായി വന്നു
ഓരോ വിപത്തിനും കളിയരങ്ങാകുന്നു.....!!!

വിഷവിത്തു മുളപ്പിച്ചു വിളകൊയ്തു മാറ്റുമ്പോള്‍
വിതുമ്പുന്നു ജന്മങ്ങള്‍  ബലിയാടുകളാകുന്നു
പ്രാണനെടുക്കുന്ന ഭോജനശാലകള്‍   
കാണാതെ പോകുന്നു കാണേണ്ടവര്‍....!!!

ഉദരരോഗങ്ങള്‍ക്കു വരവേല്‍പ്പു നല്‍കുവാന്‍
അണുക്കളെ അണി നിരത്തി ഒരുക്കുന്നു കുടിവെള്ളം
പരിശുദ്ധ പാലിന്റെ ഗുണമേന്മ കൂട്ടുവാന്‍
വിഷദ്രവ്യം കലര്‍ത്തിയും ലാഭങ്ങള്‍ നേടുന്നു...!!!

മധുരം കിനിയുന്ന പഴങ്ങളില്‍ പൂശുന്നു
പല വര്‍ണ്ണങ്ങളില്‍ തിളങ്ങുന്ന നിറമുള്ള വിഷങ്ങള്‍
പുഴുക്കള്‍ നുരച്ചു ജീര്‍ണ്ണിച്ച മാംസകഷണങ്ങള്‍
രുചിയായ പലഹാരപ്പൊതിയായി മാറ്റുന്നു....!!!


ചോര കുടിച്ചു കരളു കാര്‍ന്നു തിന്നു വളരുന്നു നമ്മളില്‍
ഒരു മാരകരോഗത്തിന്റെ കരുത്തുള്ള അണുമക്കള്‍
തളരുന്ന മനസ്സിനു താങ്ങുകളില്ലാതെ 
തകര്‍ന്നടിഞ്ഞു പൊലിഞ്ഞു പോകുന്നു  ജീവിതം....!!!
                                                               
                                                               ഷിബു.എസ്സ്.ജി                    

2012, ജൂലൈ 18, ബുധനാഴ്‌ച

അടുത്തൊരു ആല്‍മരക്കൊമ്പത്തിരിക്കുന്ന ആണ്‍കുയില്‍ പാട്ടു നീ കേള്‍ക്കുന്നില്ലേ.....

 ഇണക്കിളി

 സ്വപ്നമരത്തിന്റെ
പൂംങ്കുല ചില്ലയില്‍
ഒറ്റക്കിരുന്നു കൂടുകെട്ടുന്ന
പൈങ്കിളിപ്പെണ്ണേ
കൂട്ടിനൊരു 
ഇണക്കിളിയായി
ഞാനും കൂടട്ടെ
നിന്റെ കൂടെ....... 


പൈങ്കിളി കൂടൊരു 
കൊട്ടാരമാക്കാം
നിന്നെ അതിലെന്റെ
രാഞ്ജിയായി വാഴ്ത്താം
പൂങ്കുയില്‍പ്പെണ്ണേ
പോരുമോ
നീ എന്റെ  
ഇണക്കീളീയാകുവാന്‍.....


നീലാകാശത്തിന്റെ
താഴ്വാരത്തില്‍
ആയിരം താമരമുട്ടുകള്‍
വിരിയുന്ന
നീലത്തടാകമൊരുക്കാം
നിനക്കായി
നീല നിലാവു
പുഞ്ചിരിതൂവുമ്പോള്‍
നീലത്താമരപൂക്കള്‍ തലോടി
നീന്തി തുടിക്കാന്‍ 
വരുമോ നീയെന്റെ
ഇണ അരയന്നമായി ....


അടുത്തൊരു
ആല്‍മരക്കൊമ്പത്തിരിക്കുന്ന
ആണ്‍കുയില്‍ പാട്ടു
നീ കേള്‍ക്കുന്നില്ലേ.....


                            ഷിബു. എസ്സ്.ജി











 

2012, ജൂലൈ 17, ചൊവ്വാഴ്ച

സ്നേഹം മൂടിമറക്കുന്ന മോഹങ്ങള്‍ കാര്‍മേഘങ്ങളായി പുകഞ്ഞു പുകഞ്ഞു ഹൃദയ പര്‍വ്വതശിരസ്സില്‍ തട്ടി തോരാത്ത കണ്ണീര്‍ മഴയായി പെയ്തൊലിക്കുന്നു ഈ അന്ധകാരത്തില്‍ അലിഞ്ഞു ചേരുവാന്‍....!!

 വേറിട്ടചിന്തകള്‍ 

അന്ത്യമില്ലാത്ത
ചിന്തകളുടെ വര്‍ണ്ണങ്ങള്‍
കണ്ടു മോഹിച്ചു
സ്വന്തമാക്കി
ഈ അന്ധകാരത്തില്‍
എന്തിനു വെറുതെ
നൊന്തു ജീവിക്കണം.....!!

ഉള്ളിലുള്ള മനസ്സില്‍
ഒരു മുള്ളു കൊള്ളുമ്പോള്‍
അതു നുള്ളീടുത്തു
ഉള്ളു പൊള്ളയാണന്നു
വെള്ള പൂശി
തള്ളി പറഞ്ഞിട്ടു
എന്തുകാര്യം.....!!

ഇഷ്ടം അല്ലാത്തതു
ചിലതു 
നഷ്ടമാകുമ്പോള്‍
കഷ്ടമായന്നു കരുതി 
അഷ്ടദിക്കും പൊട്ടുമാറ്
ഉച്ചത്തില്‍
പൊട്ടീക്കരഞ്ഞു
ശിഷ്ടകാലം 
കഴിഞ്ഞിട്ടു എന്തു കാര്യം....!!

സ്നേഹം മൂടിമറക്കുന്ന
മോഹങ്ങള്‍
കാര്‍മേഘങ്ങളായി
പുകഞ്ഞു പുകഞ്ഞു
ഹൃദയ പര്‍വ്വതശിരസ്സില്‍ തട്ടി
തോരാത്ത 
കണ്ണീര്‍ മഴയായി
പെയ്തൊലിക്കുന്നു 
ഈ അന്ധകാരത്തില്‍ 
അലിഞ്ഞു ചേരുവാന്‍....!!

                         ഷിബു .എസ്സ്.ജി

2012, ജൂലൈ 14, ശനിയാഴ്‌ച

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു ഞങ്ങള്‍ പ്രവാസികള്‍....

പ്രവാസം

മലയാളനാടിന്റെ മഹിമകള്‍ മായ്ക്കുന്ന
മരണ വിവരണപ്പട്ടികയ്യുടെ
മണിമുഴക്കം കേള്‍ക്കുകയില്ല
മരുഭൂമിയാണങ്കിലും മരുപ്പച്ചയുള്ള
ഈ അറബി നാട്ടില്‍....

കതറിന്റെ വിലകളഞ്ഞു അഴുമതിക്കറ
പുരട്ടിയ കതറണിഞ്ഞ രാഷ്ടീയ
സിംഹവാലന്മാരുമില്ല
ഈ മണല്‍ക്കാടുകളില്‍....

ദേവിയും ദേവനും അള്ളാഹുവും കൃസ്തുവും
എന്നൊരു വ്യത്യാസമില്ലാതെ
പെരുന്നാളും ഓണവും കൃസ്തുമസ്സും
ആഘോഷമാക്കുന്നു ഞങ്ങള്‍ പ്രവാസികള്‍....

സ്വന്തവും ബന്ധവും വന്‍ വില കൊടുത്തു വാങ്ങി
ഒരു ലാഭവുമില്ലാതെ സ്നേഹം നഷ്ടത്തിലാകുന്ന
മാനം കെടുന്ന മനസ്സിന്റെ മേലധികാരികളാണു
ഞങ്ങള്‍ പ്രവാസികള്‍....

നാടിന്റെ നന്മക്കു നാട്ടുകൂട്ടം കൂടി
നാട്ടാര്‍ക്കു നല്ലൊരു വേതനം നല്‍കിയും
നാട്ടിലെത്തുമ്പോള്‍ പിന്നെ നാട്ടുകാര്‍
പിഴിയുന്നു വികസനമെന്ന പ്രഹസനമായും...

കുടുംബബന്ധങ്ങള്‍ വര്‍ണ്ണചിത്രങ്ങളക്കി
മനസ്സിന്റെ മണീചെപ്പില്‍ അടച്ചു വെച്ചു
സ്വപ്നങ്ങള്‍ ഓരോന്നും വിലക്കുവാങ്ങി
ജീവിതം നഷ്ടമാക്കുന്നവര്‍ പ്രവാസികള്‍.....

ജന്മനാടിന്റെ ഹരിതാഭയും അമ്പലപറമ്പും
ആല്‍ത്തറയും കുളവും കുന്നും മലകളും
എന്നും മനസ്സിന്റെ താഴ് വാരത്തില്‍
കുളിര്‍മ വീശുന്ന ഓര്‍മ്മകളായി.....

പെറ്റമ്മയായ മലനാടിനെപ്പോലെ
ഏറെ ഇഷ്ടമാണു എനിക്കെന്നും
പോറ്റമ്മയായ ഈ പുണ്യഭൂമി.....
                                             
                                          ഷിബു.എസ്സ്.ജി

2012, ജൂലൈ 13, വെള്ളിയാഴ്‌ച

കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും ഭരണ മോഹിനികള്‍...

 നെല്പാടത്തിന്റെ വിധി

അസ്ഥിവാരങ്ങള്‍ തോണ്ടൂന്നു
നെല്‍പ്പാടങ്ങള്‍ക്കു ഇനിയുമൊരു
വ്യവസ്ഥയുമില്ലാതെ പച്ചയായി
വെട്ടിമൂടവാന്‍....

പദ്ധതികള്‍ പല പദ്ധതികള്‍
സുരക്ഷക്കാവിഷ്കരിച്ചു നെല്‍പ്പാടത്തിനു
വിധിയെഴുതിയതു വെട്ടിമൂടുവാനുള്ള
ദയാവധം....

പ്രാണികള്‍ക്കെങ്കിലും അത്താണിയായ
പ്രാണജലമൂറുന്ന നീര്‍ത്തടങ്ങളും
നികത്തി പ്രാണനെടുക്കുന്നു
ഭരണ പരിഷ്കാരങ്ങല്‍....

കാളകള്‍ക്കു വെച്ചു കെട്ടിയ കലപ്പകളിനിയും

കര്‍ഷകന്റെ നെഞ്ചില്‍ ഉഴന്നു താഴ്ത്തി
പരിഷ്കൃതത്തിനു പാകമായ വിത്തുകള്‍ വിതക്കും
ഭരണ മോഹിനികള്‍...

നെല്‍മണിമുത്തുകള്‍ വിതക്കില്ല ഇനിയും
ആ പാടശേഖരങ്ങളീല്‍ ഒരിക്കലും
മണിമന്ദിരങ്ങള്‍ക്കായി മുളപ്പിച്ച കരിങ്കല്ലുകളുടെ
വിത്തുമായെത്തി സംരക്ഷിക്കുന്ന വന്‍മതിലുകള്‍....


നെല്‍മണിക്കതിരുകള്‍ കിലുങ്ങിയ വയലുകളില്‍
ഇനിയും ഒരു പൊന്‍തിളക്കം ഓര്‍മ്മയായേക്കാം
വിത്തു വിതച്ചതും കള പറിച്ചതും കൊയ്തു പാട്ടും  
കണ്ടു മറന്നു പോയ സ്വപ്നമായേക്കാം....

                                                          ഷിബു .എസ്സ് . ജി



 

2012, ജൂലൈ 9, തിങ്കളാഴ്‌ച

സ്വപ്നസാഗരത്തിന്‍മേലേ നീലാകാശത്തിന്റെ പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന മഴമുകില്‍പ്പെണ്ണെ......


മഴമുകില്‍

സ്വപ്നസാഗരത്തിന്‍മേലേ  നീലാകാശത്തിന്റെ
പരവതാനിയില്‍ മഴവില്ലായി കുണുങ്ങി നിന്ന
മഴമുകില്‍പ്പെണ്ണെ......
നിന്റെ ഏഴുവര്‍ണ്ണങ്ങള്‍ കണ്ടെന്റെ ഉള്ളിലെ
മോഹങ്ങള്‍ മേഘങ്ങളായി പറന്നു പറന്നാ ‌‌-
സ്നേഹപര്‍വ്വതത്തിന്റെ  നെറ്റിയില്‍ പുണര്‍ന്നപ്പോള്‍.....
ഇളംതെന്നല്‍ കൊണ്ടെന്നെ തഴുകി തഴുകി 
നീ വര്‍ഷിച്ചൊരാ-തേന്‍തുള്ളികള്‍  
കുളിര്‍മയുള്ള പ്രണയമഴതുള്ളികളായിന്നെന്റെ
ഹൃദയങ്കണത്തിലെ പടിപ്പുര വാതിലിനകത്തു 
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ
നീരുറവയായി....അതിലൊരു പ്രണയം
ഒഴുകുന്നു നിനക്കായി....
      
                             ഷിബു.എസ്സ്.ജി

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍ തങ്കകതിരുകള്‍ വിടര്‍ത്തി പുഞ്ചിരിച്ചു....

  പുലരിമഴ

  

മഴ നനഞ്ഞു ഈറനണിഞ്ഞ പുലരിപ്പെണ്ണിന്റെ
ചുരുള്‍മുടിയിലെ മഴത്തുള്ളികള്‍ മുത്തമിട്ടു കതിരവന്‍
തങ്കകതിരുകള്‍  വിടര്‍ത്തി പുഞ്ചിരിച്ചു....

കുയില്‍പ്പാട്ടിനു ഈണമായി ഇളംതെന്നല്‍ മൂളി
കുളിര്‍ക്കാറ്റായി തഴുകി പുലരിക്കു കുളിര്‍മയായി
പിച്ചിയും മുല്ലയും പുഞ്ചിരി പൂക്കളായി....

കുഞ്ഞിളം കുരുവികള്‍ വണ്ടുകള്‍ പൂമ്പാറ്റകള്‍
മുറ്റത്തെ ചെമ്പക പൂമരചില്ലയില്‍
മുത്തങ്ങളിട്ടു മധു നുകര്‍ന്നു.....

പിന്നെയും പിന്നെയും തീരത്ത മോഹമായി
മാനത്തു കാര്‍മേഘം തേരിലേറി
മാരുതന്‍ മന്ദമായി തേരുതെളിച്ചു പുലരിപെണ്ണിനെ ഈറനണിയിക്കുവാന്‍.....



















                                                                                               
                                                                                      ഷീബു. എസ്സ്. ജി
                                                                                     

2012, ജൂലൈ 3, ചൊവ്വാഴ്ച

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍ എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!!

വാക് ശരങ്ങള്‍

വാക് ശരങ്ങള്‍ വന്നു കുത്തിത്തറച്ചന്റെ ഹൃദയം
പിടഞ്ഞു പിടഞ്ഞു വീണു പോയി ശരശയ്യയില്‍
എന്റെ ഹൃദയം പിളരുന്നു കേഴുന്നു ശരശയ്യയില്‍......!!! 

പഴികള്‍ മൊഴികള്‍ പരാതികള്‍ നിറച്ച
ഘോര വിഷത്തിന്റെ നാഗാസ്ത്രങ്ങള്‍ തൊടുത്തു വിട്ട
വില്ലാളി വീരന്മാരാരും അര്‍ജ്ജുനന്മാരായിരുന്നില്ല.....!!!

വസ്ത്രം പറിച്ചെറിഞ്ഞട്ടഹാസം മുഴക്കുന്ന
ദുശ്ശാസനാദികളായ മോഹ മനസ്സിന്റെ അടിമകളെയ്ത
വാക് ശരമേറ്റെന്റെ ഹൃദയം പിടയുന്നു ശരശയ്യയില്‍.....!!!

പെറ്റമ്മ പോലും കനിഞ്ഞില്ല എന്റെ അച്ഛന്റെ
നെറ്റിയില്‍ ഒരു അന്ത്യചുംബനമര്‍പ്പിക്കാന്‍
എന്റെ അച്ഛന്റെ നെറ്റിയില്‍ അന്ത്യചുംബനം ...അര്‍പ്പിക്കാന്‍.....!!!

അന്ത്യയാത്രക്കായി ഒരുങ്ങി കിടന്ന എന്റെ അച്ഛന്റെ പാദങ്ങളില്‍
രണ്ടുതുള്ളികണ്ണുനീര്‍ പൂക്കള്‍ അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല
ഈ പാപിയാം മകള്‍ക്ക്....!!!

എന്തു പാപമാണു നിന്‍ മിഴികള്‍ തേടി പിടിച്ചു ഈ മകളെ
പാപിയാക്കിയതു എന്റെ അമ്മേ നിന്നോടു
ചോദിക്കുന്നു ഞാന്‍ ചോരവാര്‍ന്നു കീറിയ മനസ്സുമായ്....!!!

മോഹങ്ങളൊന്നും ഇല്ലാത്ത ഒരു മനസ്സിന്റെ സ്നേഹം നിധിപോലെ
ചരടില്‍ കൊരുത്തെന്റെ കഴുത്തില്‍ താലിയായി ചാര്‍ത്തിയതോ
നീ എന്നെ പാപിയായി കണ്ടതമ്മേ.....!!!

ശക്തിയാണു സ്നേഹമാണു സത്യമായ മിഥ്യായാണു
അമ്മയെന്ന സത്യം ഓര്‍ക്കുവാന്‍
ഏതു മാതാവിന്‍ പുത്രിയായി ജനിക്കണം അമ്മേ.... ഇനിയും നീ.....!!!
                                                                              ഷിബു.എസ്സ്.ജി

2012, ജൂലൈ 2, തിങ്കളാഴ്‌ച

മഴ നനഞ്ഞവള്‍ ======== മഴ നനഞ്ഞു നിന്നവള്‍ മനം കുളിര്‍ത്തു നിന്നവള്‍ മഴ നനഞ്ഞ മാറിടത്തില്‍ തുടുത്തു നിന്ന മൊട്ടുകള്‍ ....

മഴ നനഞ്ഞവള്‍

മഴ നനഞ്ഞു നിന്നവള്‍
മനം കുളിര്‍ത്തു നിന്നവള്‍
മഴ നനഞ്ഞ മാറിടത്തില്‍
തുടുത്തു നിന്ന മൊട്ടുകള്‍
മുത്തു മുത്തു തുള്ളികള്‍
മുത്തമിട്ട തുള്ളികള്‍
ചുണ്ടിലൂറും തുള്ളികള്‍
തേന്‍ മഴത്തുള്ളികള്‍
മുടിയിഴകള്‍ തഴുകിയ
പ്രണയമഴതുള്ളികള്‍
തളിരിളം മേനിയില്‍
പുളകമയി പുല്‍കുമ്പോള്‍
കിലുകിലേ ചിരിച്ചവള്‍
കുളിര്‍മഴപ്പണ്ണായി
നനു നനുത്ത മേനിയില്‍
മഴമുകില്‍ വര്‍ണ്ണമായി....

മുത്തു മുത്തു തുള്ളികള്‍
മുത്തമിട്ട തുള്ളികള്‍
ചുണ്ടിലൂറും തുള്ളികള്‍
തേന്‍ മഴത്തുള്ളികള്‍
മുടിയിഴകള്‍ തഴുകിയ
പ്രണയമഴതുള്ളികള്‍
തളിരിളം മേനിയില്‍
പുളകമയി പുല്‍കുമ്പോള്‍
കിലുകിലേ ചിരിച്ചവള്‍
കുളിര്‍മഴപ്പണ്ണായി
നനു നനുത്ത മേനിയില്‍
മഴമുകില്‍ വര്‍ണ്ണമായി....

                                     
                                ഷിബു.എസ്സ്.ജി
                                   

2012, ജൂലൈ 1, ഞായറാഴ്‌ച

മണലാരണ്യത്തിലെ എരിയുന്ന വറചട്ടിയില്‍ പൊരിയുന്ന മനസ്സുകളിന്നു കേഴുന്നു ഒരു മഴക്കായി.... ഒരു കുളിര്‍ മഴക്കായീ‍.....

ഒരു മഴക്കായി

 കേഴുന്ന വേഴാമ്പലിന്‍ തേങ്ങലിന്‍മനസ്സുമായി
മാനത്തു നോക്കി ഗദ്ഗദം പൂണ്ടൊരു മഴക്കായി.....
ഒരു മഴക്കായി.....ഒരു ചാറ്റല്‍ മഴക്കയി...
മണലാരണ്യത്തിലെ എരിയുന്ന വറചട്ടിയില്‍
പൊരിയുന്ന മനസ്സുകളിന്നു കേഴുന്നു
ഒരു മഴക്കായി.... ഒരു കുളിര്‍ മഴക്കായീ‍.....
തീക്കാറ്റു വീശുന്നു മണല്‍ക്കാടു പുകയുന്നു
മണല്‍മരക്കൂട്ടങ്ങള്‍ ആര്‍ദ്രമായി കേഴുന്നു
ഒരു മഴക്കായി ....ഒരിറ്റു പ്രാണജലത്തിനായി....
കുളിര്‍ മഴ പെയ്യിക്കും മേഘങ്ങള്‍ പോയിന്നു
മോഹങ്ങള്‍ എരിയുന്ന കനല്‍ക്കാറ്റായി വീശുന്നു....
ഒരു മഴ പെയ്തെങ്കില്‍ നീറൂന്ന മനസ്സുകളുടെ പുകയടക്കാന്‍
ഒരു തുള്ളിയെങ്കിലും ചാറ്റല്‍ മഴയായി...!!!


                                                               ഷിബു.എസ്സ്.ജി

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...