2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

വിഷുക്കണി..... കണീക്കൊന്ന പൂത്തൊരു പൊന്‍പുലരി ആര്‍ദ്രമായി പാടി വിഷുപ്പക്ഷി... സുന്ദരമീ ഉഷസ്സില്‍ വേണുനാദമൂതി കണ്ണാ നീ എന്നെ വിളിച്ചൂണര്‍ത്തില്ലേ... മുടിചാര്‍ത്തുലച്ചു തീര്‍ത്ഥം തളിച്ചു കാര്‍മുകില്‍വര്‍ണ്ണാ എന്നെ വിളിച്ചുണര്‍ത്തില്ലേ... കണ്ണാ നിന്‍ മുഖം കണികണ്ടുണരുമ്പോള്‍ മനസ്സൊരു കര്‍ണ്ണികാരമായി പൂത്തുലഞ്ഞു....

വിഷുക്കണി


മേടാമാസപ്പുലരിയില്‍ പൂത്തുലഞ്ഞു
കര്‍ണ്ണികാരമായെന്‍ മനസ്സ്....
കണ്ണിണകള്‍ക്കു പൊന്‍ കണിയായെന്‍
കണ്ണന്റെ തിരുമുന്നില്‍  കണിതട്ടമൊരുക്കി....
എന്റെ മനസ്സില്‍ നിന്നിറുത്തെടുത്തൊരാ
നന്മയില്‍ വിരിഞ്ഞ കൊന്നപ്പൂക്കളും.....
എന്റെ കരളിന്റെ കനവില്‍ വിളയിച്ച
കണ്മണി മുത്താം കണിവെള്ളരിയും.
കോടിമുണ്ടും  പൊന്‍നാണയത്തുട്ടും , 
കൈനീട്ടമയി ഞാനെന്‍ ഹൃദയവും
സമര്‍പ്പിക്കുന്നു കണ്ണാ നിന്‍ തൃപ്പാദങ്ങളില്‍....





























കണ്ണാ നിന്‍ കണ്ണിലെ നീലിമയാണോ
മേട നിലാവിനെ ഇത്ര തീഷ്ണമാക്കിയതു...
കണ്ണാ നിന്‍ പു ഞ്ചിരി നൈര്‍മല്യമല്ലോ
കണിക്കൊന്നപ്പൂക്കള്‍ക്കിത്ര ഹൃദ്യത പകര്‍ന്നതു...
കണ്ണന്റെ ഹൃദയത്തിന്‍ സ്നേഹമല്ലോ
ഈ വിഷുക്കാലം ഇത്ര മനോഹരമാക്കിയതു.
വിഷുപ്പക്ഷി പാടുമീ പുലര്‍കാലേ
കണ്ണനെ കണികണ്ടുണരുമീ വേളയില്‍
പൂത്തുലഞ്ഞൊരു കൊന്നപ്പൂവുപോലെ
കാണുന്നു നിന്നെ ഞാന്‍ ഭഗവാനേ.....



കണീക്കൊന്ന പൂത്തൊരു പൊന്‍പുലരി
ആര്‍ദ്രമായി പാടി വിഷുപ്പക്ഷി...
സുന്ദരമീ ഉഷസ്സില്‍ വേണുനാദമൂതി
കണ്ണാ നീ എന്നെ വിളിച്ചൂണര്‍ത്തില്ലേ...
മുടിചാര്‍ത്തുലച്ചു തീര്‍ത്ഥം തളിച്ചു
കാര്‍മുകില്‍വര്‍ണ്ണാ എന്നെ വിളിച്ചുണര്‍ത്തില്ലേ...
കണ്ണാ നിന്‍ മുഖം കണികണ്ടുണരുമ്പോള്‍
മനസ്സൊരു കര്‍ണ്ണികാരമായി പൂത്തുലഞ്ഞു....


നന്മ നിറഞ്ഞ വിഷു ആശൊസകള്‍
                                                    ഷിബു. ജി                                                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...