2013, ജനുവരി 4, വെള്ളിയാഴ്‌ച

വിണ്ണിലായി മിന്നുന്ന എന്റെ പ്രാണനക്ഷത്രമേ ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല

 വിധി

ഈശ്വരന്റെ വിധിയൊ
പോയജന്മത്തില്‍ പുരണ്ട
ശാപത്തിന്റെ കറയോ !

ജീവിതമെന്നൊരു 
ദൂരം താണ്ടാനായി 
കൂട്ടു വന്നവന്‍
പാതി വഴിയില്‍ 
പാത വെടിഞ്ഞു പോയി !

തങ്കത്താലി കഴുത്തില്‍ 
അണിയച്ചവനീ തലക്കു മീതേ 
താരകമായി ചിമ്മി 
മങ്ങിയ വെളിച്ചം പകരുന്നു !

കുറ്റങ്ങളുടെ കൂടാരം 
സത്യം മറച്ചു 
തെറ്റുകളു കണ്ണികളാക്കി 
ചങ്ങല പണിയുന്നു !

മാംസദാഹികള്‍ 
കരിമൂറ്ഖന്മാര്‍
ഫണം വിടറ്ത്തിയാടുന്നു 
കെണികളൊരുക്കി  
ബന്ധിക്കുന്നു ബന്ധുജനങ്ങളും !

വിണ്ണിലായി മിന്നുന്ന 
എന്റെ പ്രാണനക്ഷത്രമേ 
ഈ മണ്ണിലോ പെണ്ണിനു പുണ്യമില്ല 
വരുന്നു ഞാനും നിന്നരികിലേക്കു 
മങ്ങിയെങ്കിലും ചെറുതായി മിന്നി
അടുത്തു നില്‍ക്കാനൊരു മോഹം !
                                                                          

1 അഭിപ്രായം:

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...