2014, മാർച്ച് 20, വ്യാഴാഴ്‌ച

മരവും വള്ളിചെടിയും


   










 മറ്റു മരങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ പൂവിട്ടു കായിച്ചു നിന്ന മരം ഒരു തണലും ആശ്രിതര്‍ക്കു ഒരു ആശ്രയവുമായിരുന്നു.ആശ്രയം തേടി ആമരത്തിന്റെ തണലില്‍ ഒരു വള്ളിച്ചെടി മുളച്ചു വന്നു.മരത്തിന്റെ തണലില്‍ വളര്‍ന്നു വലുതായ വള്ളിച്ചെടിക്കു മരത്തിനോടു പ്രണയത്തിന്റെ മൊട്ടുകള്‍ നാമ്പിട്ടു.

    നിലാവിള്ള ഒരു രാത്രിയില്‍ ശിഖരങ്ങളും ചില്ലകളും നിശ്ചലമാക്കി ശയിച്ചിരുന്ന ആ മരത്തിനരികിലേക്കു നാമ്പുകള്‍ നീട്ടി വള്ളിച്ചെടിയുടെ പടലുകള്‍ നീങ്ങി.മെല്ലെ ആമരത്തിലെക്കു ഇഴഞ്ഞു കയറന്‍ ശ്രമിച്ച വള്ളിചെടിയെ ആവേശത്തോടെ ആമരം തന്റെ ശിഖരങ്ങളിലേക്കു ആനയിച്ചു.പിന്നീടുള്ള രാവുകളിലെല്ലാം മരത്തിനെ ചുറ്റിപ്പുണര്‍ന്നു എല്ലാശിഖരങ്ങളിലും പടര്‍ന്നു കയറി മരത്തിനെ സ്വന്തമാക്കിയ വള്ളിചെടി തളിരുകളും പൂവുകളും കൊണ്ടു സുഗന്ധം പരത്തി.

   മരത്തിന്റെ മേനിയില്‍ പടര്‍ന്നു കയറി ഊര്‍ജ്ജം വലിച്ചെടുത്തു വള്ളിച്ചെടി നിത്യയൌവ്വനമായി പുഷ്പിച്ചു കൊണ്ടിരുന്നു.കാലങ്ങള്‍ പിന്നിട്ടപ്പോഴും കൂടുതല്‍ കരുത്തോടെ തന്റെ മേനിയില്‍ പടര്‍ന്നു കയറുന്ന വള്ളിപ്പടര്‍പ്പിനെ താങ്ങി നിര്‍ത്താണുള്ള കരുത്തു ആമരത്തി നഷ്ടപ്പെട്ടു കൊണ്ടിരുന്നു.ശുഷ്കിച്ചു തുടങ്ങിയ ആ മരത്തിന്റെ ഇലകള്‍ ചുരുണ്ടു പച്ചിപ്പു മങ്ങി പഴുത്തു കൊഴിഞ്ഞു തുടങ്ങി.അപ്പോഴും പടര്‍ന്നു കയറാനുള്ള മോഹവുമായി വള്ളിചെടിക്കു പുത്തന്‍ നാമ്പുകള്‍ മുളപൊട്ടിക്കൊണ്ടെയിരുന്നു..

   ചുറ്റുമുള്ള മരക്കൂട്ടങ്ങളുടെ ചില്ലകള്‍ കാറ്റിലാടി വന്നു തഴുകി ചുംബിക്കുമ്പോള്‍ മുളപൊട്ടിയ പുതുനാമ്പുകള്‍ ആ ചില്ലയില്‍ ചുറ്റിപടരുവാന്‍ മോഹിക്കുന്നു.തന്റെ ചുമലില്‍ ചുറ്റിപിണഞ്ഞു മറ്റു മരചില്ലകള്‍ക്കു ഉമ്മ വെക്കുന്ന വള്ളിക്കെട്ടിനെ താങ്ങാന്‍ ശക്തിയില്ലാതെ അടി വേരുകള്‍ ക്ഷയിച്ചു ശിഖരങ്ങള്‍ ഒടിഞ്ഞു തൂങ്ങി ചില്ലകള്‍ തളര്‍ന്നു ഇലകള്‍ കൊഴിഞ്ഞു മറ്റു മരക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഹാസവും വാങ്ങി നില്‍ക്കുന്നു ഒരു പടുവൃക്ഷം.
  

  ഇതായിരുന്നു ഇപ്പോള്‍ ആമരം നട്ടുവളര്‍ത്തിയ അയാളുടേയും അവളുടെയും അവസ്ഥ....
വാര്‍ദ്ധക്യത്തിലേക്കു പിച്ചവെക്കുന്ന ശക്തി ക്ഷയിച്ച അയാളും യൌവ്വനത്തിന്റെ പടവുകള്‍ വീണ്ടും ചവുട്ടുന്നതിനു മറ്റു മനസ്സുകളില്‍ ഇടം തേടുന്ന അവളും..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...