2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

പൊന്നിന്‍ ചിങ്ങം

  പൊന്നണിഞ്ഞ പൂക്കളുടെ സുഗന്ധമേറിയ മന്ദഹാസമായിമലയാളമനസ്സുകള്‍ക്കു ഒരുപാടു കണക്കുകൂട്ടലുകളുടേയും ശുഭ പ്രതീക്ഷകളുടേയും പൊന്‍ പുലരിയായി ചിങ്ങമാസമണിഞ്ഞൊരുങ്ങി വന്നിരിയ്ക്കുകയാണു.

പുലരിയിലെ പൂമണത്തിലും രാത്രികളിലെ പൂനിലാവിലും പൂവിളിയും ആര്‍പ്പുവിളിയും കൊട്ടും കുരവയുമായി പൊന്നിന്‍ തിരുവോണത്തിന്റെവരവു കാത്തിരിയ്ക്കുകയാണു ലോകത്തിന്റെ എല്ലയിടങ്ങളിലും എത്തിപ്പെട്ടിരിയ്ക്കുന്ന മലയാളിമക്കള്‍.

 ജാതി‌-മതചിന്തകള്‍ തളച്ചിട്ടിരിയ്ക്കുന്ന ഭ്രാന്തന്‍ ചങ്ങല അഴിച്ചു കളഞ്ഞു കലാപത്തിന്റെ വിലാപമേറ്റു വാങ്ങാതെ, പ്രതീക്ഷകളും ആഹ്ലാദവും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ചിങ്ങപകിട്ടില്‍ ദുരിതങ്ങളുടെ കയ്പു നീരുകള്‍ വിസ്മരിയ്ക്കുന്ന പൂക്കാലമാക്കി ആരവത്തോടെ ആഘോഷത്തോടെ പൊന്നോണത്തിനെ വരവേല്‍ക്കാനായി ന്മുക്കു കാത്തിരിയ്കാം.ഇതു നന്മയുടെ പൊന്നിഞ്ചിങ്ങമാസപിറവി ആയിരിയ്ക്കട്ടെ...!

                                                                                                                        ഷിബു.എസ്സ്.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...