2011, ഏപ്രിൽ 13, ബുധനാഴ്‌ച

വിഷു

വിഷു
കേരളത്തിലെ കാര്‍ഷികോത്സവമാണു വിഷു.മലയാളമാസം മേടം ഒന്നിനാണു വിഷു ആഹോഷിക്കുന്നതു.അടുത്ത ഒരു  കൊല്ലത്തെ വര്‍ഷഫലത്തെക്കുറിച്ചും ഈ കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു.വിഷുഫലമെന്നാണിതിനു പറയുക.ഭാരതത്തില്‍ മുന്‍പു നിലവിലിരുന്ന പഞ്ചാംഗ പ്രകാരമുള്ള വര്‍ഷാരംഭമാണു ഈദിനം.
“പൊലിക പൊലിക ദൈവമേ തന്‍ നല്‍ പൊലിക എന്നും മറ്റുമുള്ള പുള്ളുവന്‍ പാട്ടുകള്‍ വിഷു ഐശ്വര്യദായകസ്വഭാവത്തെ കാണിക്കുന്നു.വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നതാണു വിശ്വാസം.

നരകാസുരനെ ജയിച്ച വിഷ്ണുവിനെ കീര്‍ത്തിക്കുന്നതാണു വിഷു ആഘോഷം എന്നും ഐതീഹ്യമുണ്ട്.

വിഷുമായി ബന്ധമുള്ള ഒന്നാണു കാണിക്കൊന്ന.കൊന്നപ്പൂവു വിഷുക്കാലത്തു കേരളത്തിലെങ്ങും പൂത്തു നില്‍ക്കുന്നതു നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു.കര്‍ണ്ണികാരം എന്നറിയപ്പെടുന്ന കണിക്കൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കാളാണു കേരളത്തിന്റെ ദേശീയ പുഷ്പവും.വിഷുവിനായി നാടു ഒരുങ്ങുമ്പോഴേ കൊന്ന്കളും പൂത്തു തുടങ്ങും.വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേകരം തരുന്ന വൃക്ഷം എന്നാണു പുരാണങ്ങളില്‍ കൊന്നകളെപ്പറ്റി പരയുന്നതു.
വിഷുക്കണിയാണു ഏറ്റവും പ്രധാനപ്പെട്ടതു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണു വിഷുക്കണി ഒരുക്കുന്നതു. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ചു പാതി നിറച്ച് കൂടെ അലക്കിയ മുണ്ടും, പൊന്നും,വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണീക്കൊന്നപ്പൂവും,കത്തിച്ചനിലവിളക്കും, നാളീകേരപാതിയും,ശ്രീകൃഷ്ണന്റെ  വിഗ്രഹവും വെച്ചാണു വിഷുക്കണീ ഒരുക്കുക.
കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണു.ഐശ്വര്യപൂര്‍ണ്ണമായ ആത്യയന്തപ്രകാശവും , ധനവും,ഫലങ്ങളും,ധന്യങ്ങളും എല്ലാം ചേര്‍ന്നവിഷുക്കണി കണ്ടുണരുമ്പോള്‍പുതിയൊരുന്‍ ജീവിത ചംക്രമണത്തിലെക്കുള്ള  വികാസമാണു സംഭവിക്കുക...
                                                                                                                                           
കണ്ണനെ കണികണ്ടുണരാന്‍
വിഷുക്കണി പൂത്താലമൊരുക്കി.
കൊന്നപ്പൂക്കളും കണീവള്ളരിയും
വിഷുക്കൈനീട്ടമായി നാണയത്തുട്ടും.
എഴുതിരിവിളക്കിന്‍ പൊന്‍പ്രഭയില്‍
ഉണ്ണിക്കണ്ണന്റെ പുഞ്ചിരി വിടര്‍ന്നു.
വേണുഗാനം തെന്നലായുണര്‍ത്തി
ഭഗവാന്റെ ദര്‍ശനം വിഷുക്കണിയായി....
                                                                                                                             ഷിബു.ജി
























3 അഭിപ്രായങ്ങൾ:

  1. കണി കൊന്നക്കും ഉണ്ട് ഒരു കഥ പറയാന്‍.
    കണ്ണന്റെ അരഞ്ഞാണം സ്നേഹിതനായ ഒരു കുഞ്ഞിനു കളിക്കാന്‍ കൊടുക്കുന്നു
    അവന്റെ അമ്മ കുട്ടിയോട്" കണ്ണന്റെ അരഞ്ഞാണം മോഷ്ടിച്ചുവോ? എന്ന് പരാതി പറയുന്നു.അവന്‍ എത്ര പറഞ്ഞിട്ടും വിശ്വസിക്കാത്ത അമ്മ കാണ്‍കെ ആ അരഞ്ഞാണം അവന്‍ മുറ്റത് വലിച്ചെറിയുന്നു..അത്ഭുതം.അരഞ്ഞാണം വീണ സ്ഥലത്ത് മനോഹരമായ ഒരു കൊന്ന മരവും കിങ്ങിണി കെട്ടിയ പോല്‍ നിറയെ കൊന്ന പ്പൂക്കളും......

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ ബ്ലോഗ്ഗില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടിന്റെ കളര്‍ തീര്‍ത്തും വായനായോഗ്യമല്ല എന്ന് ഖേദപൂര്‍‌വ്വം അറിയിക്കട്ടെ..
    കെട്ടും മട്ടും ഒന്നു കൂടെ പരിഷക്കരിച്ച് യോജിച്ച കളര്‍ കോമ്പിനേഷനും നല്‍കൂ..
    (ലൈറ്റ് ബാക്ക് ഗ്രൗണ്ടില്‍ ബ്ലാക്‍ കളര്‍ ഫോണ്ട് കണ്ണിനായാസകരമായ വായനാസുഖം നല്‍കും..

    അത്യാവശ്യ ലൈനുകള്‍ ഫോണ്ട് ബോള്‍ഡ് ചെയ്തോ ഇറ്റാലിക്സിലോ കൊടുക്കാം..
    അത്യന്താപേക്ഷിത ഘട്ടങ്ങളില്‍ നിറം മാറ്റിയും..
    ഇതാണു ഒരു പൊതു രീതി..
    ഞാന്‍ തുറന്ന് പറഞ്ഞെന്നേയുള്ളൂ..താങ്കളുടെയിഷ്ടം പോലെ തള്ളുകയോ കൊള്ളുകയോ ചെയ്യാം കെട്ടോ..

    വായിക്കാന്‍ ഒരിക്കല്‍ കൂടി വരാം..
    ഇപ്പോള്‍ വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ട്....

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...